عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو محمد، تقي الدين (المتوفى: 600هـ)
കള്ളുകുടിയനുള്ള ശിക്ഷ
بَابُ حَدِّ الْخَمْرِ
മദ്യപാനത്തിനുള്ള ശിക്ഷ
362 - عَنْ أَنَسِ بْنِ مَالِكٍ رضي الله عنه (أَنَّ النَّبِيَّ صلى الله عليه وسلم أُتِيَ بِرَجُلٍ قَدْ شَرِبَ الْخَمْرَ، فَجَلَدَهُ بِجَرِيدَةٍ نَحوَ أَرْبَعِينَ).
അനസു ബ്നു മാലിക് رضي الله عنه നിവേദനം, മദ്യം കഴിച്ച ഒരു വ്യക്തിയെ നബി صلى الله عليه وسلم യുടെ അടുക്കൽ കൊണ്ടുവരപ്പെട്ടു. അപ്പോൾ അദ്ദേഹം ഈന്തപ്പനമടൽ കൊണ്ട് ഏകദേശം നാൽപതോളം അടി അദ്ദേഹത്തിന് നൽകുകയുണ്ടായി.
വിവരണം
മദ്യപാനം ശിക്ഷ അർഹിക്കുന്ന പാപങ്ങളിലും കുറ്റകൃത്യങ്ങളിലും പെട്ടതാണ്. തെറ്റ് ചെയ്തവന് മേൽ ശിക്ഷ നടപ്പാക്കുന്നത് അവനെ പാപത്തിൽ നിന്ന് ശുദ്ധീകരിക്കലാകുന്നു. ശിക്ഷക്ക് ശേഷം കുറ്റവാളിയെ വഴിപിഴവുകളിൽ നിന്നും തിന്മകളിൽ നിന്നും അകറ്റി നിർത്താൻ സമൂഹം അവനെ കൈപിടിച്ചുയർത്തുകയാണ് വേണ്ടത്. അല്ലാതെ അവനെ ആക്ഷേപിക്കുകയോ മോശക്കാരനാക്കുകയോ ചെയ്യരുത്.
ഈ ഹദീസിൽ അനസ് رضي الله عنه നിവേദനം ചെയ്യുന്നു: മദ്യം കഴിച്ച ഒരു വ്യക്തിയെ നബി صلى الله عليه وسلم യുടെ അടുക്കൽ കൊണ്ടുവരപ്പെട്ടു. ലഹരിയുണ്ടാക്കുന്നതും ബുദ്ധിയെ മറക്കുന്നതുമായ എല്ലാറ്റിനും മദ്യം എന്ന് പറയപ്പെടുന്നു.
മദ്യപിച്ച വ്യക്തിക്ക് ഈന്തപ്പനമടൽ കൊണ്ട് ഏകദേശം നാൽപതോളം അടി നൽകിയതായി ഈ ഹദീസ് വ്യക്തമാക്കുന്നു. ഖലീഫ അബൂബക്കർ رضي الله عنه തന്‍റെ ഭരണകാലത്തും ഇതേ രീതി തന്നെയാണ് പിന്തുടർന്നത്.
മറ്റൊരു റിപ്പോര്‍ട്ടില്‍ അബൂഹുറൈറ رضي الله عنه പറയുന്നു: "അങ്ങനെ ഞങ്ങളിൽ ചിലർ കൈകൊണ്ടും, ചിലർ ചെരുപ്പുകൊണ്ടും, ചിലർ വസ്ത്രങ്ങൾ ചുരുട്ടിക്കൂട്ടി (വേദന ഉണ്ടാക്കുന്ന വിധത്തിൽ) അടിച്ചും അവനെ ശിക്ഷിച്ചു."
ശിക്ഷ പൂർത്തിയായി ആ വ്യക്തി മടങ്ങിപ്പോകാൻ നേരം, വന്നവരിൽ ഒരാൾ - അത് ഉമറുബ്നുൽ ഖത്താബ് رضي الله عنه ആണെന്ന് പറയപ്പെടുന്നു- ഇപ്രകാരം പറഞ്ഞു: "അല്ലാഹു നിന്നെ അപമാനിതനാക്കട്ടെ!" നബി صلى الله عليه وسلم അവരെ അതിൽ നിന്ന് വിലക്കി. കാരണം, അത് ആ വ്യക്തിയുടെ മേൽ പിശാച് വിജയം നേടാൻ കാരണമായേക്കാം. അതിനാൽ നബി صلى الله عليه وسلم പറഞ്ഞു: "അവനെതിരെ നിങ്ങൾ പിശാചിനെ സഹായിക്കരുത്." ബുഖാരിയുടെ മറ്റൊരു നിവേദനത്തിൽ ഇപ്രകാരമാണുള്ളത്: "നിങ്ങളുടെ സഹോദരനെതിരെ നിങ്ങൾ പിശാചിന്‍റെ സഹായികളാകരുത്." കാരണം, തെറ്റുകൾ ഭംഗിയാക്കി കാണിച്ചുകൊണ്ട് ആ വ്യക്തി അപമാനിതനാകാനാണ് പിശാച് ആഗ്രഹിക്കുന്നത്. അപ്പോൾ നിങ്ങൾ അവന് ശാപപ്രാർത്ഥന നടത്തുമ്പോൾ പിശാചിന്‍റെ ലക്ഷ്യം പൂർത്തീകരിക്കാൻ സഹായിക്കുകയാണ് ചെയ്യുന്നത്. അല്ലെങ്കിൽ, നിങ്ങളിൽ നിന്ന് അത്തരം വാക്കുകൾ കേൾക്കുമ്പോൾ അവൻ വീണ്ടും പാപങ്ങളിൽ മുഴുകാനും, വാശിയും കോപവും കാരണം തെറ്റിൽ തന്നെ തുടരാനും അത് കാരണമായേക്കാം; അങ്ങനെ നിങ്ങളുടെ ആ പ്രാർത്ഥന അവനെ വഴിപിഴപ്പിക്കുന്നതിൽ പിശാചിനുള്ള സഹായമായി മാറും.
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍
1- മദ്യപാനത്തിന് ശിക്ഷാവിധി സ്ഥിരപ്പെട്ടിട്ടുണ്ട് എന്നത് ഭൂരിഭാഗം പണ്ഡിതന്മാരുടെയും ഏകോപിത അഭിപ്രായമാണ്.

No comments:
Post a Comment