عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
നബി صلى الله عليه وسلم യുടെ നമസ്കാരത്തിന്‍റെ രൂപം
بابُ صفةِ صلاةِ النبيِّ صلى الله عليه وسلم
86 - عَنْ أَبِي هُرَيْرَةَ رضي الله عنه قَالَ: ((كَانَ رَسُولُ اللَّهِ صلى الله عليه وسلم إذَا كَبَّرَ فِي
الصَّلاةِ سَكَتَ هُنَيْهَةً قَبْلَ أَنْ يَقْرَأَ، فَقُلْتُ: يَا رَسُولَ
اللَّهِ، بِأَبِي أَنْتَ وَأُمِّي، أَرَأَيْتَ سُكُوتَكَ بَيْنَ التَّكْبِيرِ
وَالْقِرَاءَةِ: مَا تَقُولُ؟ قَالَ: أَقُولُ: اللَّهُمَّ بَاعِدْ بَيْنِي
وَبَيْنَ خَطَايَايَ كَمَا بَاعَدْتَ بَيْنَ الْمَشْرِقِ وَالْمَغْرِبِ.
اللَّهُمَّ نَقِّنِي مِنْ خَطَايَايَ كَمَا يُنَقَّى الثَّوْبُ الأَبْيَضُ مِنْ
الدَّنَسِ. اللَّهُمَّ اغْسِلْنِي مِنْ خَطَايَايَ بِالْمَاءِ وَالثَّلْجِ
وَالْبَرَدِ)) .
അബൂഹുറൈറ رضي الله عنه പറഞ്ഞു: റസൂല്‍ صلى الله عليه وسلم നമസ്കാരത്തിന് തക്ബീര്‍ കെട്ടിയാല്‍ (ക്വുര്‍ആന്‍) പാരായണം ചെയ്യുന്നതിന് മുമ്പ് അല്‍പ നേരം നിശ്ശബ്ദനാകും. അപ്പോള്‍ ഞാന്‍ ചോദിച്ചു: അല്ലാഹുവിന്‍റെ റസൂലേ.. എന്‍റെ മാതാപിതാക്കളെ ഞാന്‍ അങ്ങേക്കായി സമര്‍പ്പിക്കുന്നു, എന്താണ് താങ്കള്‍ തകബീറിനും പാരായണത്തിനും ഇടയില്‍ നിശബ്ദത കാണിച്ചത്? താങ്കള്‍ എന്താണ് പറയുന്നത്? എനിക്ക് അറിയിച്ച് തന്നാലും.., റസൂല്‍ صلى الله عليه وسلم പറഞ്ഞു: ഞാൻ (ഇപ്രകാരം) പറയും:
اللَّهُمَّ بَاعِدْ بَيْنِي وَبَيْنَ خَطَايَايَ كَمَا بَاعَدْتَ بَيْنَ الْمَشْرِقِ وَالْمَغْرِبِ. اللَّهُمَّ نَقِّنِي مِنْ خَطَايَايَ كَمَا يُنَقَّى الثَّوْبُ الأَبْيَضُ مِنْ الدَّنَسِ. اللَّهُمَّ اغْسِلْنِي مِنْ خَطَايَايَ بِالْمَاءِ وَالثَّلْجِ وَالْبَرَدِ.
'അല്ലാഹുവേ, കിഴക്കും പടിഞ്ഞാറും തമ്മിൽ നീ അകറ്റിയതുപോലെ എൻ്റെയും എൻ്റെ പാപങ്ങളുടെയും ഇടയിൽ നീ അകലം ഉണ്ടാക്കേണമേ. അല്ലാഹുവേ, ഒരു വെള്ളവസ്ത്രം അഴുക്കിൽ നിന്ന് ശുദ്ധിയാക്കപ്പെടുന്നത് പോലെ എൻ്റെ പാപങ്ങളിൽ നിന്ന് എന്നെ നീ ശുദ്ധീകരിക്കേണമേ. അല്ലാഹുവേ, വെള്ളം, മഞ്ഞ്, ആലിപ്പഴം എന്നിവകൊണ്ട് എൻ്റെ പാപങ്ങളില്‍ നിന്ന് നീ എന്നെ കഴുകിക്കളയേണമേ.'
വാക്കര്‍ത്ഥം
اللَّهُمَّ അല്ലാഹുവേ
بَاعِدْ നീ അകലം ഉണ്ടാക്കേണമേ
بَيْنِي وَبَيْنَ خَطَايَايَ എൻ്റെയും എൻ്റെ പാപങ്ങളുടെയും ഇടയിൽ
كَمَا بَاعَدْتَ നീ അകറ്റിയതുപോലെ
بَيْنَ الْمَشْرِقِ وَالْمَغْرِبِ കിഴക്കും പടിഞ്ഞാറും തമ്മിൽ
اللَّهُمَّ അല്ലാഹുവേ
نَقِّنِي നീ എന്നെ നീ ശുദ്ധീകരിക്കേണമേ
مِنْ خَطَايَايَ എന്‍റെ പാപങ്ങളിൽ നിന്ന്
كَمَا يُنَقَّى ശുദ്ധിയാക്കപ്പെടുന്നത് പോലെ
الثَّوْبُ الأَبْيَضُ വെള്ളവസ്ത്രം
مِنْ الدَّنَسِ അഴുക്കിൽ നിന്ന്
اللَّهُمَّ اغْسِلْنِي അല്ലാഹുവേ നീ എന്നെ കഴുകേണമേ
مِنْ خَطَايَايَ എന്‍റെ പാപങ്ങളില്‍ നിന്ന്
بِالْمَاءِ വെള്ളം കൊണ്ടും
وَالثَّلْجِ മഞ്ഞും
وَالْبَرَدِ ആലിപ്പഴവും
هُنَيهةً: അല്‍പ നേരം
أَرأيتَ: എനിക്ക് പറഞ്ഞു തന്നാലും
الدَّنس: അഴുക്ക്
വിവരണം
ഇതിൻ്റെ ആശയം ഇപ്രകാരം മനസ്സിലാക്കാം:
സംസാരിക്കുന്നയാൾക്ക് കേൾക്കുന്നയാളോട് അതിയായ സ്നേഹവും ബഹുമാനവും ഉണ്ട് എന്ന് ഇത് സൂചിപ്പിക്കുന്നു. അറബ് സംസ്കാരത്തിൽ മാതാപിതാക്കൾക്ക് വലിയ സ്ഥാനമാണുള്ളത്. അതിനാൽ, അവരെക്കാൾ ഉയർന്ന സ്ഥാനം ഒരാൾക്ക് നൽകുന്നു എന്ന് പറയുന്നത് ആ വ്യക്തിയോടുള്ള അഗാധമായ ബന്ധത്തെയാണ് കാണിക്കുന്നത്.
കേൾക്കുന്നയാൾ വളരെ പ്രധാനപ്പെട്ട ഒരു വ്യക്തിയാണെന്നും അദ്ദേഹത്തിനായി തൻ്റെ ഏറ്റവും വിലപ്പെട്ടവരെ പോലും ത്യജിക്കാൻ തയ്യാറാണെന്നും ഇത് വ്യക്തമാക്കുന്നു.
കേൾക്കുന്നയാളുടെ മഹത്വം വർണ്ണിക്കാനും അദ്ദേഹത്തോടുള്ള സമർപ്പണം അറിയിക്കാനും ഈ ശൈലി ഉപയോഗിക്കുന്നു.
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍
