عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
എന്താണ് ഉംറാ ഇടപാട്?
296 - عَنْ جَابِرِ بْنِ عَبْدِ اللَّهِ رضي
الله عنهما قَالَ: (قَضَى رَسُولُ اللَّهِ صلى الله عليه وسلم بِالْعُمْرَى
لِمَنْ وُهِبَتْ لَهُ) .
الْعُمْرَى: مشتقةٌ منَ العُمرِ وهو الحياةِ. سميتْ بذلكَ لأَنَّهم كانوا في
الجاهليةِ يُعطِي الرَّجلُ الرَّجلَ الدَّارَ أَوغيرَها ويقولُ: أَعْمَرْتُكَ
إِياها، أَي أَبحْتُها لكَ مدَّةَ عُمرِكَ وحياتِكِ.
وَفِي لَفْظٍ: (مَنْ أُعْمِرَ عُمْرَى لَهُ وَلِعَقِبِهِ. فَإِنَّهَا لِلَّذِي
أُعْطِيَهَا. لا تَرْجِعُ إلَى الَّذِي أَعْطَاهَا، لأَنَّهُ أَعْطَى عَطَاءً
وَقَعَتْ فِيهِ الْمَوَارِيثُ) . وَقَالَ جَابِرٌ: (إنَّمَا الْعُمْرَى
الَّتِي أَجَازَهَا رَسُولُ اللَّهِ صلى الله عليه وسلم، أَنْ يَقُولَ: هِيَ
لَكَ وَلِعَقِبِكَ، فَأَمَّا إذَا قَالَ: هِيَ لَك مَا عِشْتَ: فَإِنَّهَا
تَرْجِعُ إلَى صَاحِبِهَا) .
وَفِي لَفْظٍ لِمُسْلِمٍ: (أَمْسِكُوا عَلَيْكُمْ
أَمْوَالَكُمْ وَلا تُفْسِدُوهَا، فَإِنَّهُ مَنْ أَعْمَرَ عُمْرَى فَهِيَ
لِلَّذِي أُعْمِرَهَا: حَيّاً، وَمَيِّتاً، وَلِعَقِبِهِ) .
لِعَقِبِهِ: لِذرِّيَّتِهِ.
ജാബിർ ബിൻ അബ്ദില്ല رضي الله عنهما നിവേദനം: അദ്ദേഹം പറഞ്ഞു: ഉംറാ (العمرى) അത് ആർക്കാണോ നൽകപ്പെട്ടത്, അയാൾക്ക് സ്വന്തമാണെന്ന് അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم വിധിച്ചു).
ഉംറാ: العُمر (ആയുസ്സ്/ജീവിതം) എന്ന വാക്കിൽ നിന്നാണ് ഇത് ഉണ്ടായത്. ജാഹിലിയ്യ കാലത്ത് ഒരാൾ മറ്റൊരാൾക്ക് വീടോ മറ്റോ നൽകിക്കൊണ്ട് "നിന്‍റെ ആയുഷ്കാലം മുഴുവൻ ഞാൻ ഇത് നിനക്ക് നൽകിയിരിക്കുന്നു" (അതായത് നിന്‍റെ ജീവിതകാലം മുഴുവൻ ഇത് ഉപയോഗിക്കാൻ ഞാൻ അനുവാദം നൽകിയിരിക്കുന്നു) എന്ന് പറയാറുണ്ടായിരുന്നു. അതിനാലാണ് ഇതിന് ഈ പേര് വന്നത്.
മറ്റൊരു നിവേദനത്തിൽ ഇപ്രകാരം കാണാം: (ഒരാൾക്ക് തനിക്കും തന്‍റെ പിൻഗാമികൾക്കുമായി 'ഉംറാ' ആയി ഒന്ന് നൽകപ്പെട്ടാൽ, അത് ആർക്കാണോ നൽകപ്പെട്ടത് അയാൾക്ക് തന്നെയായിരിക്കും. അത് നൽകിയ ആൾക്ക് ഇനി തിരികെ ലഭിക്കില്ല. കാരണം അനന്തരാവകാശ നിയമങ്ങൾ ബാധകമാകുന്ന വിധത്തിലുള്ള ഒരു ദാനമാണ് അയാൾ നടത്തിയത്).
ജാബിർ رضي الله عنهما പറഞ്ഞു: (അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم അനുവദനീയമാക്കിയ 'ഉംറാ' എന്നത്, "ഇത് നിനക്കും നിന്‍റെ പിൻഗാമികൾക്കും ഉള്ളതാണ്" എന്ന് പറയുന്നതാണ്. എന്നാൽ, "നീ ജീവിച്ചിരിക്കുന്ന കാലത്തോളം ഇത് നിനക്കുള്ളതാണ്" എന്ന് (മാത്രം) പറഞ്ഞാൽ അത് (അയാളുടെ മരണശേഷം) ഉടമസ്ഥനിലേക്ക് തന്നെ മടങ്ങുന്നതാണ്).
മുസ്‌ലിമിന്‍റെ മറ്റൊരു നിവേദനത്തിൽ ഇപ്രകരാമാണുള്ളത്: (നിങ്ങളുടെ സ്വത്തുക്കൾ നിങ്ങൾ തന്നെ സൂക്ഷിക്കുക, അവ നശിപ്പിക്കരുത്. കാരണം, ഒരാൾ ഉംറാ ആയി നൽകിയാൽ അത് ആർക്കാണോ നൽകപ്പെട്ടത് അയാൾക്ക് ജീവിതകാലത്തും മരണശേഷവും അയാളുടെ പിൻഗാമികൾക്കും അവകാശപ്പെട്ടതാണ്).
(لِعَقِبِهِ): അയാളുടെ സന്താനപരമ്പരക്ക് (പിൻഗാമികൾക്ക്).
വിവരണം
ഇസ്‌ലാം ജനങ്ങൾക്കിടയിലുള്ള പരസ്പര സഹകരണത്തെയും ഐക്യത്തെയും പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. സകാത്ത്, സ്വദഖ, ദാനങ്ങൾ എന്നിങ്ങനെ സാമൂഹിക സുരക്ഷക്ക് നിദാനമായ നിരവധി രൂപങ്ങളുണ്ട്. അത്തരം ദാനങ്ങളിൽ പെട്ട ഒരു പ്രത്യേക വിഭാഗമാണ് 'ഉംറാ'.
'ഉംറാ'യും അതിനു സമാനമായ 'റുഖ്ബ'യും ജാഹിലിയ്യ കാലത്ത് നിലനിന്നിരുന്ന രണ്ട് തരം ദാനങ്ങളായിരുന്നു. ഒരാൾ മറ്റൊരാൾക്ക് വീടോ മറ്റോ നൽകിക്കൊണ്ട്: "നിന്‍റെ ആയുഷ്കാലം മുഴുവൻ (അല്ലെങ്കിൽ എന്‍റെ ജീവിതകാലം മുഴുവൻ) ഇത് ഞാൻ നിനക്ക് നൽകിയിരിക്കുന്നു" എന്ന് പറയുമായിരുന്നു. ദാനം ലഭിച്ചയാൾ എപ്പോൾ മരിക്കും എന്ന് ഇവർ കാത്തിരിക്കുകയും (നിരീക്ഷിക്കുകയും), അയാൾ മരിച്ചാൽ ആ ദാനം തിരികെ വാങ്ങുകയും ചെയ്തിരുന്നു.
ഇസ്‌ലാം വന്നപ്പോൾ ദാനത്തെ അംഗീകരിക്കുകയും എന്നാൽ അത് തിരികെ വാങ്ങുക എന്ന ജാഹിലിയ്യ നിബന്ധനയെ റദ്ദാക്കുകയും ചെയ്തു. കാരണം, നൽകിയ ദാനം തിരികെ വാങ്ങുന്നവൻ ഛർദ്ദിച്ചത് വീണ്ടും ഭക്ഷിക്കുന്ന നായയെപ്പോലെയാണ്. അതിനാൽ തന്നെ ഉംറാ ആയി നൽകപ്പെട്ടത് അത് ലഭിച്ച ആൾക്കും അദ്ദേഹത്തിന്‍റെ പിൻഗാമികൾക്കും ഉള്ളതാണെന്ന് നബി صلى الله عليه وسلم വിധിച്ചു.
'ഉംറാ' എന്നത് ആർക്കാണോ നൽകപ്പെട്ടത് അയാൾക്ക് തന്നെ അവകാശപ്പെട്ടതാണെന്ന് അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم വിധിച്ചു. ഉദാഹരണത്തിന്, ഒരാൾ മറ്റൊരാളോട് "നീ ജീവിച്ചിരിക്കുന്ന കാലത്തോളം താമസിക്കാൻ ഈ വീട് നിനക്ക് നൽകിയിരിക്കുന്നു" എന്നോ, അല്ലെങ്കിൽ "എന്‍റെ ജീവിതകാലം മുഴുവൻ ഈ വീട് നിനക്കുള്ളതാണ്" എന്നോ പറഞ്ഞാൽ, അത് ലഭിച്ച ആൾക്ക് സ്വന്തമാകും. അത് നൽകിയ ആളിന് പിന്നീട് മടക്കി ലഭിക്കില്ല. തിരികെ ലഭിക്കണമെന്ന നിബന്ധനയില്ലാതെ ദാനമായി നൽകുന്ന സാഹചര്യത്തിലാണ് ഇത് ബാധകമാകുന്നത്.
"നിന്‍റെ ജീവിതകാലം മുഴുവൻ ഈ വീട് ഞാൻ നിനക്ക് നൽകി" എന്നോ, "നീ ജീവിക്കുന്നിടത്തോളം ഇത് നിന്‍റെതാണ്" എന്നോ, "ഞാൻ നിനക്ക് ഇത് ഉംറാ ആയി നൽകി" എന്നോ പറഞ്ഞാൽ അത് ലഭിച്ച ആൾക്കും അദ്ദേഹത്തിന് ശേഷം അദ്ദേഹത്തിന്‍റെ അനന്തരാവകാശികൾക്കും ഉടമസ്ഥാവകാശം നൽകുന്നതിന് തുല്യമാണ്. ഇതിനെക്കുറിച്ചാണ് അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم വിധി പ്രസ്താവിച്ചത്. സ്വഹീഹ് മുസ്‌ലിമിലെ വചനം ഇപ്രകാരമാണ്: "ഒരാൾ ഉംറാ ആയി നൽകിയാൽ അത് ആർക്കാണോ നൽകപ്പെട്ടത് അയാൾക്ക് ജീവിതകാലത്തും മരണശേഷവും അയാളുടെ പിൻഗാമികൾക്കും അവകാശപ്പെട്ടതാണ്."
അത്തരം നിബന്ധനകൾ വെക്കുന്നതിലൂടെ (അത് തിരികെ ലഭിക്കില്ല എന്നതിനാൽ) സ്വന്തം സമ്പത്ത് നഷ്ടപ്പെട്ടേക്കാം എന്നതിനെക്കുറിച്ച് അവരെ ഉണർത്താനായി നബി صلى الله عليه وسلم പറഞ്ഞു: "നിങ്ങളുടെ സമ്പത്ത് നിങ്ങൾ തന്നെ സൂക്ഷിക്കുക, അവ നശിപ്പിക്കരുത്. കാരണം, ഒരാൾ ഉംറാ ആയി നൽകിയാൽ അത് ആർക്കാണോ നൽകപ്പെട്ടത് അയാൾക്ക് ജീവിതകാലത്തും മരണശേഷവും അയാളുടെ പിൻഗാമികൾക്കും അവകാശപ്പെട്ടതാണ്."
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍


