عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
എന്താണ് മുസാബന?
267 - عَنْ عَبْدِ اللَّهِ بْنِ عُمَرَ رضي
الله عنهما قَالَ: (نَهَى رَسُولُ اللَّهِ صلى الله عليه وسلم عَنْ
الْمُزَابَنَةِ: أَنْ يَبِيعَ ثَمَرَ حَائِطِهِ، إنْ كَانَ نَخْلاً: بِتَمْرٍ
كَيْلاً. وَإِنْ كَانَ كَرْماً: أَنْ يَبِيعَهُ بِزَبِيبٍ كَيْلاً، أَوْ كَانَ
زَرْعاً: أَنْ يَبِيعَهُ بِكَيْلِ طَعَامٍ. نَهَى عَنْ ذَلِكَ كُلِّهِ) .
അബ്ദുല്ലാഹിബ്നു ഉമർ رضي الله عنهما നിവേദനം ചെയ്യുന്നു: അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم 'മുസാബന' (الْمُزَابَنَة) വിലക്കിയിരിക്കുന്നു. തന്‍റെ തോട്ടത്തിലെ ഫലങ്ങൾ-അത് ഈന്തപ്പനയാണെങ്കിൽ- ഉണങ്ങിയ ഈന്തപ്പഴം നിശ്ചിത അളവിൽ (അളന്നുവെച്ചത്) നൽകി വാങ്ങുന്നതിനെയാണ് ഇത് ഉദ്ദേശിക്കുന്നത്. അത് മുന്തിരിത്തോട്ടമാണെങ്കിൽ ഉണക്കമുന്തിരി (زَبِيب) നിശ്ചിത അളവിൽ നൽകി വാങ്ങുന്നതും, അത് കൃഷിയിടമാണെങ്കിൽ (ധാന്യമാണെങ്കിൽ) അളന്നുവെച്ച ധാന്യം നൽകി വാങ്ങുന്നതും നബി صلى الله عليه وسلم വിലക്കി. ഇതിനെയെല്ലാം അവിടുന്ന് നിരോധിച്ചിരിക്കുന്നു.
(الْمُزَابَنَة): അളവോ തൂക്കമോ എണ്ണമോ കൃത്യമായി അറിയാത്ത ഒരു വസ്തുവിനെ, അതേ ഇനത്തിൽപ്പെട്ട അളന്നുവെച്ച മറ്റൊരു വസ്തുവിന് പകരമായി കച്ചവടം ചെയ്യുന്ന രീതിയാണിത്.
വിവരണം
ഇസ്‌ലാം സാമ്പത്തിക ഇടപാടുകളെ കൃത്യമായി ക്രമീകരിക്കുകയും തർക്കങ്ങൾക്കും ഭിന്നതകൾക്കും കാരണമാകുന്ന വഴികൾ അടക്കുകയും ചെയ്തു. ഇതിന്‍റെ ഭാഗമായി കച്ചവടത്തിലെ സുതാര്യതക്കുറവും അജ്ഞതയും ഇസ്‌ലാം വിലക്കി.
ഈ ഹദീസിൽ അബ്ദുല്ലാഹിബ്നു ഉമർ رضي الله عنهما വിവരിക്കുന്നത്: അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم (الْمُزَابَنَة) വിലക്കി എന്നാണ്. ഒരാൾ തന്‍റെ തോട്ടത്തിലെ വിളവുകൾ- അതായത് ഈന്തപ്പനയിലുള്ള പഴുത്ത ഈന്തപ്പഴം (റുത്വബ്)- നിലത്തുള്ള ഉണങ്ങിയ ഈന്തപ്പഴത്തിന് പകരമായി നിശ്ചിത അളവിൽ കച്ചവടം ചെയ്യുന്ന രീതിയാണിത്.
അതുപോലെ മുന്തിരിത്തോട്ടമാണെങ്കിൽ, മരത്തിലുള്ള മുന്തിരിക്ക് പകരമായി അളന്നു വെച്ച ഉണക്കമുന്തിരി വാങ്ങുന്നതും, കൃഷിയിടമാണെങ്കിൽ കതിരിലുള്ള ധാന്യത്തിന് പകരമായി അളന്നു വെച്ച ശുദ്ധമായ ധാന്യം വാങ്ങുന്നതും അവിടുന്ന് വിലക്കി. ചുരുക്കത്തിൽ, മരത്തിലുള്ളതോ കതിരിലുള്ളതോ ആയ പഴുക്കാത്തതും കൃത്യമായ അളവ് അറിയാത്തതുമായ വിളവുകൾക്ക് പകരമായി, സൂക്ഷിച്ചുവെച്ചിട്ടുള്ള അളവ് കൃത്യമായി അറിയാവുന്ന ഉണങ്ങിയ ഫലങ്ങൾ നൽകി കച്ചവടം ചെയ്യുന്നത് നബി صلى الله عليه وسلم നിരോധിച്ചിരിക്കുന്നു.
പകരം, വിളവുകൾ പാകമാകുന്നത് വരെ കാത്തിരിക്കുകയും അവ പറിച്ചെടുത്ത് അളവ് ബോധ്യപ്പെട്ട ശേഷം അല്ലാഹു അനുവദിച്ച രീതിയിൽ കച്ചവടം നടത്തുകയുമാണ് വേണ്ടത്. കരാർ ഉറപ്പിച്ചതിനേക്കാൾ വിളവ് കൂടാനോ കുറയാനോ അല്ലെങ്കിൽ നശിച്ചുപോകാനോ സാധ്യതയുള്ളതിനാലാണ് ഇത്തരം അനിശ്ചിതത്വമുള്ള കച്ചവടങ്ങൾ വിലക്കിയത്.
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

No comments:
Post a Comment