ഒന്നാമത്തെ സഫിൽ നിൽക്കുന്നതിന്‍റെ പത്ത് ഗുണങ്ങള്‍:
عشر فوائد في السبق إلى الصف الأول
عَنْ أَبِي هُرَيْرَةَ: أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «لَوْ يَعْلَمُ النَّاسُ مَا فِي النِّدَاءِ وَالصَّفِّ الأَوَّلِ، ثُمَّ لَمْ يَجِدُوا إِلَّا أَنْ يَسْتَهِمُوا عَلَيْهِ لاَسْتَهَمُوا، وَلَوْ يَعْلَمُونَ مَا فِي التَّهْجِيرِ لاَسْتَبَقُوا إِلَيْهِ، وَلَوْ يَعْلَمُونَ مَا فِي العَتَمَةِ وَالصُّبْحِ، لَأَتَوْهُمَا وَلَوْ حَبْوًا» رواه البخاري【٦١٥】ومسلم【٤٣٧】
قال الإمام ابن حجر العسقلاني
- رحمه الله - : قَالَ
الْعُلَمَاءُ فِي الْحَضِّ عَلَى الصَّفِّ الْأَوَّلِ
1- الْمُسَارَعَةُ إِلَى خَلَاصِ الذِّمَّةِ
2- وَالسَّبْقُ لِدُخُولِ الْمَسْجِدِ
3- وَالْقُرْبُ مِنَ الْإِمَامِ
4- وَاسْتِمَاعُ قِرَاءَتِهِ
5- وَالتَّعَلُّمُ مِنْهُ
6- وَالْفَتْحُ عَلَيْهِ
7- وَالتَّبْلِيغُ عَنْهُ
8- وَالسَّلَامَةُ مِنِ اخْتِرَاقِ الْمَارَّةِ
بَيْنَ يَدَيْهِ
9- وَسَلَامَةُ الْبَالِ مِنْ رُؤْيَةِ مَنْ
يَكُونُ قُدَّامَهُ
10-
وَسَلَامَةُ
مَوْضِعِ سُجُودِهِ من أذيال الْمُصَلِّين
📕فتح الباري صـ ٢٠٨/٢
അബൂ ഹുറൈറ رضي الله عنه നിവേദനം ചെയ്യുന്നു: അല്ലാഹുവിന്‍റെ റസൂൽ صَلَّى اللهُ عَلَيْهِ وَسَلَّمَ പറഞ്ഞു: "ബാങ്ക് വിളിക്കുന്നതിലും (അതുകാരണം ലഭിക്കുന്ന പ്രതിഫലത്തിലും) ഒന്നാമത്തെ സ്വഫിലും ഉള്ള മഹത്വം എന്താണെന്ന് ജനങ്ങൾ അറിഞ്ഞിരുന്നെങ്കിൽ, പിന്നീട് അത് ലഭിക്കാനായി നറുക്കെടുപ്പല്ലാതെ മറ്റൊരു വഴിയുമില്ലെന്ന സാഹചര്യം വന്നാൽ അവർ അതിനായി നറുക്കെടുക്കുമായിരുന്നു. നേരത്തെ പള്ളിയിൽ എത്തുന്നതിലെ മഹത്വം അവർ അറിഞ്ഞിരുന്നെങ്കിൽ അതിനായി അവർ മത്സരിക്കുമായിരുന്നു. ഇശാഅ് നമസ്കാരത്തിലും സ്വുബ്ഹി നമസ്കാരത്തിലും ഉള്ള പ്രതിഫലം അവർ അറിഞ്ഞിരുന്നെങ്കിൽ, മുട്ടുകുത്തി ഇഴഞ്ഞു കൊണ്ടാണെങ്കിൽ പോലും അവർ അതിന് എത്തുമായിരുന്നു." (ബുഖാരി: 615, മുസ്‌ലിം: 437)
ഇമാം ഇബ്നു ഹജർ അസ്ഖലാനി رحمه الله തന്‍റെ 'ഫത്ഹുൽ ബാരി'യിൽ ഒന്നാമത്തെ സ്വഫ്ഫിന്‍റെ പ്രത്യേകതകളായി വിവരിച്ച പത്ത് കാര്യങ്ങൾ ഇവയാണ്, അദ്ദേഹം പറഞ്ഞു:
'ഒന്നാമത്തെ സ്വഫ്ഫിനുള്ള പ്രേരണയില്‍ പണ്ഡിതന്മാർ പറഞ്ഞു: (അത്):
ബാധ്യതകളിൽ നിന്ന് മുക്തനാകാനുള്ള ധൃതി.
പള്ളിയിൽ പ്രവേശിക്കുന്നതിൽ മുന്കടക്കല്‍.
ഇമാമിനോട് അടുത്ത് നിൽക്കാൻ സാധിക്കൽ.
ഇമാമിന്‍റെ ഖുർആൻ പാരായണം (ശ്രദ്ധയോടെ) കേൾക്കാൻ സാധിക്കൽ.
ഇമാമിൽ നിന്ന് (നമസ്കാരത്തിലെ കാര്യങ്ങൾ) പഠിക്കാൻ സാധിക്കൽ.
പാരായണത്തിൽ തെറ്റുപറ്റിയാൽ ഇമാമിനെ തിരുത്തിക്കൊടുക്കാൻ സാധിക്കൽ.
ഇമാമിന്‍റെ തക്ബീറുകൾ പിന്നിലുള്ളവരിലേക്ക് എത്തിക്കാൻ സാധിക്കൽ.
തന്‍റെ മുന്നിലൂടെ ആളുകൾ നടന്നുപോകുന്ന സാഹചര്യത്തിൽ നിന്ന് സുരക്ഷിതനാകൽ.
തന്‍റെ മുന്നിൽ മറ്റാരും ഇല്ലാത്തതിനാൽ മനസ്സിന് ഏകാഗ്രത ലഭിക്കൽ.
തന്‍റെ സുജൂദ് ചെയ്യുന്ന സ്ഥാനത്ത് മുന്നില്‍ നമസ്കരിക്കുന്നവരുടെ വസ്ത്രങ്ങൾ തട്ടുന്നതിൽ നിന്ന് സുരക്ഷിതമാകൽ.

No comments:
Post a Comment