عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
ദാനം തിരിച്ചു വാങ്ങുന്നതിന്‍റെ വിധി
290 - عَنْ عُمَرَ رضي الله عنه قَالَ: (حَمَلْتُ عَلَى فَرَسٍ فِي سَبِيلِ اللَّهِ، فَأَضَاعَهُ الَّذِي كَانَ عِنْدَهُ، فَأَرَدْتُ أَنْ أَشْتَرِيَهُ، فَظَنَنْتُ أَنَّهُ يَبِيعُهُ بِرُخْصٍ. فَسَأَلْتُ النَّبِيَّ صلى الله عليه وسلم؟ فَقَالَ: لا تَشْتَرِهِ. وَلا تَعُدْ فِي صَدَقَتِكَ، وَإِنْ أَعْطَاكَهُ بِدِرْهَمٍ. فَإِنَّ الْعَائِدَ فِي هِبَتِهِ كَالْعَائِدِ فِي قَيْئِهِ) .
ഉമർ رضي الله عنه നിവേദനം ചെയ്യുന്നു: "(ഒരിക്കൽ) ഞാൻ അല്ലാഹുവിന്‍റെ മാർഗ്ഗത്തിൽ (ജിഹാദിനായി) ഒരാൾക്ക് ഒരു കുതിരയെ നൽകി. എന്നാൽ അത് കൈവശം വെച്ചിരുന്ന ആൾ അതിനെ ശരിയായ രീതിയിൽ പരിചരിക്കാതെ നശിപ്പിച്ചു (അതുകാരണം അതിന്‍റെ വില കുറഞ്ഞു). അത് വിലകുറച്ച് വിൽക്കുമെന്ന് കരുതി ഞാൻ അതിനെ തിരിച്ചുവാങ്ങാൻ ആഗ്രഹിച്ചു. ഇക്കാര്യം ഞാൻ നബി صلى الله عليه وسلم യോട് ചോദിച്ചപ്പോൾ അവിടുന്ന് പറഞ്ഞു: 'നീ അത് വാങ്ങരുത്. ഒരൊറ്റ ദിർഹമിനാണ് അയാൾ അത് നൽകുന്നതെങ്കിൽ പോലും നിന്‍റെ ദാനത്തിലേക്ക് നീ മടങ്ങരുത്. കാരണം, നൽകിയ ദാനം തിരിച്ചുവാങ്ങുന്നവൻ സ്വന്തം ഛർദ്ദി തിന്നുന്നവനെപ്പോലെയാണ്.'"
വിവരണം
അല്ലാഹുവിന്‍റെ പ്രീതി കാംക്ഷിച്ചുകൊണ്ടുള്ള ദാനം (സ്വദഖ) പുണ്യകർമ്മങ്ങളിൽ ഏറ്റവും ഉത്തമവും വലിയ പ്രതിഫലമുള്ളതുമാണ്. അതിനാൽ ദാനം നൽകുന്ന ആൾ അത് അല്ലാഹുവിങ്കൽ നിന്നുള്ള പ്രതിഫലം മാത്രം പ്രതീക്ഷിച്ച് നൽകേണ്ടതും, പിന്നീട് ഒരിക്കലും ആ വസ്തുവിലേക്ക് കണ്ണുവെക്കാനോ അത് തന്‍റെ ഉടമസ്ഥതയിലേക്ക് തിരിച്ചുകൊണ്ടുവരാൻ ആഗ്രഹിക്കാനോ പാടില്ലാത്തതുമാണ്.
ഉമറു ബ്നുല്‍ ഖത്താബ് رضي الله عنه അല്ലാഹുവിന്‍റെ മാർഗത്തിൽ പോരാടുന്നതിനായി ഒരാൾക്ക് ഒരു കുതിരയെ ദാനമായി നൽകി. എന്നാൽ ആ വ്യക്തി അതിന് കൃത്യമായ ഭക്ഷണവും വെള്ളവും നൽകാതെയും പരിചരിക്കാതെയും അതിനെ അവഗണിച്ചു. തൽഫലമായി ആ കുതിര മെലിഞ്ഞുണങ്ങി നശിക്കാൻ പോകുന്ന അവസ്ഥയിലായി. ആ കുതിരയെ അതിന്‍റെ ഉടമ കുറഞ്ഞ വിലക്ക് വിൽക്കുമെന്ന് മനസ്സിലാക്കിയ ഉമർ رضي الله عنه അതിനെ തിരിച്ചുവാങ്ങാൻ ആഗ്രഹിച്ചു.
ഇക്കാര്യത്തിൽ ഉമർ رضي الله عنه നബി صلى الله عليه وسلم യോട് ഉപദേശം തേടിയപ്പോൾ അവിടുന്ന് അത് കർശനമായി വിലക്കി. ഒരൊറ്റ ദിർഹമിനാണ് അയാൾ അത് നൽകുന്നതെങ്കിൽ പോലും നീ അത് വാങ്ങരുത് എന്ന് അവിടുന്ന് പറഞ്ഞു. അതിന്‍റെ കാരണങ്ങൾ പണ്ഡിതന്മാർ ഇപ്രകാരം വിശദീകരിക്കുന്നു: അല്ലാഹുവിന് വേണ്ടി ഒരു വസ്തു നൽകിക്കഴിഞ്ഞാൽ പിന്നീട് നിന്‍റെ മനസ്സ് അതിൽ തൂങ്ങിക്കിടക്കരുത്. അത് നിന്‍റെ കൈയിൽ നിന്ന് പുറത്തുപോയതാണ്. നീ അത് വാങ്ങാൻ ചെല്ലുമ്പോൾ, നീ അത് ദാനമായി നൽകിയ ആളായതുകൊണ്ട് അയാൾ നിനക്ക് വില കുറച്ചു തന്നേക്കാം. അങ്ങനെ വരുമ്പോൾ ദാനം ചെയ്ത വസ്തുവിന്‍റെ ഒരു ഭാഗം വിലക്കുറവിലൂടെ നീ തിരിച്ചെടുക്കുന്നതിന് തുല്യമാകും അത്. ദാനം എന്നത് നമ്മുടെ പാപങ്ങളെ കഴുകിക്കളയുന്നതും നമ്മിലെ മാലിന്യങ്ങളെ പുറന്തള്ളുന്നതുമാണ്. ശരീരത്തിൽ നിന്ന് പുറത്തുപോയ മാലിന്യങ്ങൾ തിരികെ എടുക്കുന്നത് എത്രത്തോളം അറപ്പുണ്ടാക്കുന്നതാണോ അതുപോലെയാണ് നൽകിയ ദാനം തിരിച്ചെടുക്കുന്നതും.
നൽകിയ ദാനം തിരിച്ചെടുക്കുന്നവനെ "ഛർദ്ദിച്ച ശേഷം അത് വീണ്ടും ഭക്ഷിക്കുന്ന നായയോടാണ്" നബി صلى الله عليه وسلم ഉപമിച്ചത്. മൃഗങ്ങളിൽ ഏറ്റവും നികൃഷ്ടമായ ഒന്നായി നായയെയും, അതിന്‍റെ ഏറ്റവും വൃത്തികെട്ട അവസ്ഥയായി ഛർദ്ദി ഭക്ഷിക്കുന്നതിനെയും ചിത്രീകരിച്ചതിലൂടെ ഈ പ്രവൃത്തി എത്രമാത്രം വെറുക്കപ്പെട്ടതാണെന്ന് വിശ്വാസികളെ ബോധ്യപ്പെടുത്തുകയാണ് അവിടുന്ന് ചെയ്തത്.
ചുരുക്കത്തിൽ, അല്ലാഹുവിന് വേണ്ടി നൽകിയ ഒരു കാര്യം പിന്നീട് ഏതെങ്കിലും തരത്തിൽ (വിലയ്ക്ക് വാങ്ങിയാണെങ്കിൽ പോലും) സ്വന്തമാക്കാൻ ശ്രമിക്കുന്നത് വിശ്വാസിയുടെ മാന്യതക്ക് ചേർന്നതല്ല.
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

No comments:
Post a Comment