عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
ഫിത്വ്'ര്‍ സകാത്തിന്‍റെ അളവ്
183 - عَنْ أَبِي سَعِيدٍ الْخُدْرِيِّ رضي
الله عنه قَالَ: ((كُنَّا نُعْطِيهَا فِي زَمَنِ صلى الله عليه وسلم صَاعاً
مِنْ طَعَامٍ ، أَوْ صَاعاً مِنْ شَعِيرٍ، أَوْ صَاعاً مِنْ أَقِطٍ، أَوْ صَاعاً
مِنْ زَبِيبٍ. فَلَمَّا جَاءَ مُعَاوِيَةُ، وَجَاءَتِ السَّمْرَاءُ، قَالَ:
أَرَى مُدَّاً مِنْ هَذِهِ يَعْدِلُ مُدَّيْنِ. قَالَ أَبُو سَعِيدٍ: أَمَّا
أَنَا: فَلا أَزَالُ أُخْرِجُهُ كَمَا كُنْتُ أُخْرِجُهُ عَلَى عَهْدِ رَسُولِ
اللَّهِ صلى الله عليه وسلم)) .
അബൂ സഈദ് അൽ ഖുദ്‌രി رضي الله عنه നിവേദനം ചെയ്യുന്നു: "ഞങ്ങൾ നബി صلى الله عليه وسلم യുടെ കാലത്ത് ഒരു സ്വാഅ് (صاع) ഭക്ഷണം, അല്ലെങ്കിൽ ഒരു സ്വാഅ് ബാർലി (شعير), അല്ലെങ്കിൽ ഒരു സ്വാഅ് അഖിത്വ് (أقط - പാൽക്കട്ടി), അല്ലെങ്കിൽ ഒരു സ്വാഅ് ഉണക്കമുന്തിരി (زبيب) എന്നിങ്ങനെയായിരുന്നു (ഫിത്വ്'ർ സകാത്ത്) നൽകിയിരുന്നത്. പിന്നീട് മുആവിയ رضي الله عنه വരികയും സിറിയൻ ഗോതമ്പ് (السَّمراء) ലഭ്യമാവുകയും ചെയ്തപ്പോൾ അദ്ദേഹം പറഞ്ഞു: 'ഇതിന്‍റെ ഒരു മുദ്ദ് (مدّ) (മറ്റ് ധാന്യങ്ങളുടെ) രണ്ട് മുദ്ദിന് തുല്യമാണെന്നാണ് എന്‍റെ അഭിപ്രായം.' അപ്പോൾ അബൂ സഈദ് رضي الله عنه പറഞ്ഞു: 'എന്നാൽ ഞാൻ, അല്ലാഹുവിന്‍റെ റസൂലിന്‍റെ കാലത്ത് നൽകിയിരുന്നത് പോലെ (അളവിൽ കുറക്കാതെ) തന്നെ നൽകിക്കൊണ്ടിരിക്കും'."
(أَقِط): വെണ്ണ നീക്കം ചെയ്യാതെ ഉണക്കിയെടുത്ത പാൽക്കട്ടി.
(السَّمراء): സിറിയയിൽ നിന്നുള്ള മുന്തിയ ഇനം ഗോതമ്പ്.
(المُدُّ): ഇടത്തരം വലിപ്പമുള്ള കൈകളുള്ള ഒരാൾ രണ്ടു കൈകളും ചേർത്ത് വാരുന്ന അളവ് (ഒരു സ്വാഅ് എന്നാൽ നാല് മുദ്ദ് ആണ്).
നോമ്പുകാരന് റമദാൻ മാസത്തിൽ സംഭവിക്കാനിടയുള്ള വീഴ്ചകൾക്ക് പരിഹാരമായും (ശുദ്ധീകരണമായും), പാവപ്പെട്ട മുസ്‌ലിംകൾക്ക് ഭക്ഷണമായും അല്ലാഹു നിശ്ചയിച്ചു നൽകിയ മഹത്തായ ഒരു ആരാധനയാണ് ഫിത്വ്'ർ സകാത്ത്. ഇതിന് കൃത്യമായ വിധിനിയമങ്ങളും നിബന്ധനകളുമുണ്ട്.
ഈ ഹദീസിൽ അബൂ സഈദ് അൽ ഖുദ്‌രി رضي الله عنه വിവരിക്കുന്നത്, നബി صلى الله عليه وسلم യുടെ കാലത്ത് അദ്ദേഹം കൂടെയുള്ളപ്പോൾ മുസ്‌ലിംകൾ ഫിത്വർ സകാത്തായി ഒരു 'സ്വാഅ്' ഭക്ഷണം (ഗോതമ്പ്), ഈത്തപ്പഴം, ബാർലി, പാല്‍ക്കട്ടി അല്ലെങ്കിൽ ഉണക്കമുന്തിരി എന്നിവയായിരുന്നു നൽകിയിരുന്നത് എന്നാണ്. നബി صلى الله عليه وسلم യുടെ കാലത്തും അദ്ദേഹത്തിന് ശേഷമുള്ള ഖുലഫാഉർ റാഷിദുകളുടെ കാലത്തും ഈ രീതി തുടന്നുപോന്നു.
പിന്നീട് മുആവിയ رضي الله عنه യുടെ ഭരണകാലത്ത് സിറിയൻ ഗോതമ്പ് സുലഭമാവുകയും വില കുറയുകയും ചെയ്തപ്പോൾ അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടു: "ഈ ഇനം ഗോതമ്പിന്‍റെ ഒരു മുദ്ദ് (ഒരു കൈക്കുമ്പിൾ) മറ്റ് ധാന്യങ്ങളുടെ രണ്ട് മുദ്ദിന് തുല്യമാണെന്നാണ് ഞാൻ കരുതുന്നത്."
ഒരു 'മുദ്ദ്' എന്നാൽ രണ്ട് കൈകളും ചേർത്ത് വാരുന്ന അളവാണ്. ഒരു 'സ്വാഅ്' എന്നാൽ നാല് മുദ്ദും. ഗ്രാം കണക്കിൽ പറയുകയാണെങ്കിൽ, ഒരു മുദ്ദ് ഏകദേശം 508 ഗ്രാം ആണ്. ഒരു സ്വാഅ് കുറഞ്ഞത് 2036 ഗ്രാം മുതൽ 4288 ഗ്രാം വരെയും വരാം. അതായത്, ഒരു സ്വാഅ് ഈത്തപ്പഴത്തിനോ ബാർലിക്കോ പകരം അര സ്വാഅ് സിറിയൻ ഗോതമ്പ് നൽകിയാൽ മതിയെന്നായിരുന്നു മുആവിയ رضي الله عنه വിന്‍റെ അഭിപ്രായം.
എങ്കിലും, ഈ ഹദീസിൽ നിന്ന് വ്യക്തമാകുന്നത് ഗോതമ്പ് അര സ്വാഅ് നൽകുന്ന രീതി നബി رضي الله عنه യുടെ കാലത്ത് ഉണ്ടായിരുന്നില്ലെന്നും അത് പിന്നീട് വന്നതാണെന്നുമാണ്. ഏതൊരു ഭക്ഷണപദാർത്ഥമായാലും ഒരു 'സ്വാഅ്' നൽകുക എന്നതാണ് ഫിത്വ്'ർ സകാത്തിന്‍റെ നിയമം.

No comments:
Post a Comment