عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
അല്ലാഹു നല്‍കിയ ഇളവുകള്‍ സ്വീകരിക്കുക
194 - عَنْ جَابِرِ بْنِ عَبْدِ اللَّهِ رضي
الله عنهما قَالَ: (كَانَ رَسُولُ اللَّهِ صلى الله عليه وسلم فِي سَفَرٍ.
فَرَأَى زِحَاماً وَرَجُلاً قَدْ ظُلِّلَ عَلَيْهِ، فَقَالَ: مَا هَذَا؟ قَالُوا:
صَائِمٌ. قَالَ: لَيْسَ مِنْ الْبِرِّ الصِّيَامُ فِي السَّفَرِ) .
وَفِي لَفْظٍ لِمُسْلِمٍ: (عَلَيْكُمْ بِرُخْصَةِ اللَّهِ الَّتِي رَخَّصَ
لَكُمْ) .
ജാബിർ ബിൻ അബ്ദില്ല رضي الله عنهما നിവേദനം ചെയ്യുന്നു: "ഒരിക്കൽ ഒരു യാത്രയിൽ അല്ലാഹുവിന്‍റെ റസൂല്‍ صلى الله عليه وسلم ഒരു വലിയ ജനക്കൂട്ടത്തെയും (അവിടെ) ഒരാൾക്ക് തണൽ നൽകപ്പെട്ടിരിക്കുന്നതായും കണ്ടു. നബി صلى الله عليه وسلم ചോദിച്ചു: 'ഇതെന്താണ് വിശേഷം?' അവർ പറഞ്ഞു: 'ഇദ്ദേഹം നോമ്പുകാരനാണ്'. അപ്പോൾ നബി صلى الله عليه وسلم പറഞ്ഞു: 'യാത്രയിൽ നോമ്പ് അനുഷ്ഠിക്കുന്നത് പുണ്യത്തിൽ പെട്ടതല്ല'."
മുസ്‌ലിം റിപ്പോർട്ട് ചെയ്ത മറ്റൊരു വചനത്തിൽ ഇപ്രകാരമാണുള്ളത്: "അല്ലാഹു നിങ്ങൾക്ക് നൽകിയ ഇളവുകൾ നിങ്ങൾ സ്വീകരിക്കുക."
വിവരണം
അല്ലാഹു തന്‍റെ അടിമകളോട് കാണിക്കുന്ന കാരുണ്യത്തിന്‍റെയും ദയയുടെയും ഭാഗമായാണ് ആരാധനാകർമ്മങ്ങളിൽ ഇളവുകൾ നിശ്ചയിച്ചിട്ടുള്ളത്. കൃത്യമായ നിയമങ്ങൾ പാലിക്കാൻ പ്രയാസമുള്ളവർക്ക് ഈ ഇളവുകൾ ഉപയോഗിക്കാം. ഇളവുകൾ സ്വീകരിക്കുന്ന വ്യക്തിയെ താഴ്ത്തിക്കാണാനോ ആക്ഷേപിക്കാനോ പാടുള്ളതല്ല. ഓരോ സാഹചര്യത്തിലും അതിനനുയോജ്യമായ വിധി സ്വീകരിക്കുന്നത് ഒരുപോലെ പുണ്യകരമാണ്.
ജാബിർ ബിൻ അബ്ദില്ല رضي الله عنهما നിവേദനം ചെയ്യുന്ന ഈ ഹദീസില്‍, ഒരിക്കൽ ഒരു യാത്രയിൽ നബി صلى الله عليه وسلم ഒരു ജനക്കൂട്ടത്തെ കണ്ടു. അവർ ഒരാൾക്ക് ചുറ്റും കൂടിനിൽക്കുകയായിരുന്നു. വെയിലിൽ നിന്നും രക്ഷനേടാനായി അയാൾക്ക് മുകളിൽ തണൽ നൽകപ്പെട്ടിരുന്നു. കഠിനമായ ദാഹവും തളർച്ചയും കാരണം അയാൾ അവശനായിരുന്നു. "നിങ്ങളുടെ കൂട്ടുകാരന് എന്തുപറ്റി?" എന്ന് നബി صلى الله عليه وسلم ചോദിച്ചപ്പോൾ, യാത്രയിൽ നോമ്പ് ഒഴിവാക്കാനുള്ള ഇളവ് സ്വീകരിക്കാതെ അദ്ദേഹം നോമ്പ് നോറ്റതാണെന്ന് അവർ മറുപടി നൽകി. അപ്പോൾ നബി صلى الله عليه وسلم പറഞ്ഞു: "യാത്രയിൽ നോമ്പ് നോൽക്കുന്നത് പുണ്യത്തിൽ പെട്ടതല്ല."
നിർബന്ധ നോമ്പായാലും സുന്നത്ത് നോമ്പായാലും യാത്രയിൽ അത് ഒഴിവാക്കാൻ അല്ലാഹു അനുവാദം നൽകിയിട്ടുണ്ട്. ഖുർആനിൽ അല്ലാഹു പറയുന്നു: "നിങ്ങളിൽ ആരെങ്കിലും രോഗിയാവുകയോ അല്ലെങ്കിൽ യാത്രയിലാവുകയോ ചെയ്താൽ (അവർ നോമ്പ് ഒഴിവാക്കുകയും) പകരം അത്രയും എണ്ണം മറ്റു ദിവസങ്ങളിൽ പൂർത്തിയാക്കുകയും ചെയ്യേണ്ടതാണ്. അല്ലാഹു നിങ്ങൾക്ക് എളുപ്പമാണ് ഉദ്ദേശിക്കുന്നത്, പ്രയാസമല്ല." (അൽ-ബഖറ: 185).
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

No comments:
Post a Comment