عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
അതിതീവ്ര
ചൂടുള്ള സമയത്തെ നോമ്പ്
193 - عَنْ أَبِي الدَّرْدَاءِ رضي الله
عنه قَالَ: (خَرَجْنَا مَعَ رَسُولِ اللَّهِ صلى الله عليه وسلم فِي شَهْرِ
رَمَضَانَ. فِي حَرٍّ شَدِيدٍ، حَتَّى إنْ كَانَ أَحَدُنَا لَيَضَعُ يَدَهُ عَلَى
رَأْسِهِ مِنْ شِدَّةِ الْحَرِّ. وَمَا فِينَا صَائِمٌ إلاَّ رَسُولُ اللَّهِ صلى الله عليه وسلم وَعَبْدُ اللَّهِ بْنُ رَوَاحَةَ)) .
അബൂദർദ്ദാഅ് رضي الله عنه നിവേദനം ചെയ്യുന്നു: "ഞങ്ങൾ റമദാൻ മാസത്തിൽ കഠിനമായ ചൂടുള്ള ഒരു ദിവസം റസൂല്‍ صلى الله عليه وسلم യോടൊപ്പം യാത്ര പുറപ്പെട്ടു. ചൂടിന്‍റെ കാഠിന്യം കാരണം ഞങ്ങളിൽ ചിലർ തലയിൽ കൈവെച്ചു പോകുന്നുണ്ടായിരുന്നു. അല്ലാഹുവിന്‍റെ റസൂല്‍ صلى الله عليه وسلم യും അബ്ദുല്ലാഹിബ്നു റവാഹ رضي الله عنه വും ഒഴികെ ഞങ്ങളിൽ ആരും തന്നെ അന്ന് നോമ്പുകാരായി ഉണ്ടായിരുന്നില്ല."
വിവരണം
യാത്ര എന്നത് ശാരീരികമായും മാനസികമായും പ്രയാസകരമായ ഒന്നാണ്. അതിനാൽ അല്ലാഹു യാത്രക്കാരന് മതപരമായ ബാധ്യതകളിൽ ഇളവുകൾ നൽകിയിട്ടുണ്ട്. എന്നാൽ ചില സ്വഹാബികളും നബി صلى الله عليه وسلم തന്നെയും ശാരീരിക ശേഷിയുള്ളപ്പോൾ അല്ലാഹുവിലേക്ക് കൂടുതൽ അടുക്കുന്നതിനായി ഇളവുകൾക്ക് പകരം കൃത്യമായ നിയമങ്ങൾ പാലിച്ച് നോമ്പ് നോൽക്കാറുണ്ടായിരുന്നു.
അബൂദർദ്ദാഅ് رضي الله عنه നിവേദനം ചെയ്യുന്ന സംഭവം: ഒരിക്കൽ കഠിനമായ ചൂടുള്ള ഒരു ദിവസം അവർ നബി صلى الله عليه وسلم യോടൊപ്പം യാത്രയിലായിരുന്നു (റമദാൻ മാസത്തിലായിരുന്നു ഇത്). ചൂടിന്‍റെ കാഠിന്യം കാരണം ആളുകൾ തലയിൽ കൈവെച്ച് തണൽ തേടുകയായിരുന്നു. ആ യാത്രയിൽ നബി صلى الله عليه وسلم, അബ്ദുല്ലാഹിബ്നു റവാഹ رضي الله عنه എന്നിവരൊഴികെ മറ്റാരും നോമ്പ് നോറ്റിരുന്നില്ല. ബാക്കിയുള്ള സ്വഹാബികളെല്ലാം അല്ലാഹു നൽകിയ ഇളവ് സ്വീകരിച്ച് നോമ്പ് ഒഴിവാക്കിയിരുന്നു.
ചില യാത്രകളിൽ നബി صلى الله عليه وسلم നോമ്പ് മുറിക്കാൻ കൽപ്പിക്കുകയും ചെയ്തിട്ടുണ്ട്. മക്കാ വിജയവർഷം (ഫത്ഹ് മക്ക) യാത്രക്കിടയിൽ 'കുറാഉൽ ഗമീം' എന്ന സ്ഥലത്തെത്തിയപ്പോൾ നബി صلى الله عليه وسلم ഒരു പാത്രം വെള്ളം ഉയർത്തിക്കാണിച്ച് എല്ലാവരും കാണെ കുടിക്കുകയും നോമ്പ് മുറിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. അപ്പോഴും ചിലർ നോമ്പ് തുടരുന്നത് കണ്ടപ്പോൾ "അവർ അനുസരണക്കേട് കാണിച്ചവരാണ്" എന്ന് നബി صلى الله عليه وسلم പറയുകയുണ്ടായിട്ടുമുണ്ട്. ഇവിടെ നബി صلى الله عليه وسلم അവരെ 'അനുസരണക്കേട് കാണിച്ചവർ' എന്ന് വിളിക്കാൻ കാരണം, ആ സമയത്ത് ശത്രുവിനെ നേരിടാനും ജിഹാദിനും ശാരീരിക കരുത്ത് ആവശ്യമായിരുന്നു എന്നതാണ്. റസൂല്‍ صلى الله عليه وسلم ഒരു കാര്യം പ്രവർത്തിയിലൂടെയോ വാക്കിലൂടെയോ കൽപ്പിച്ചാൽ അത് അനുസരിക്കൽ വിശ്വാസികള്‍ക്ക് നിർബന്ധമാണ്.
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

No comments:
Post a Comment