عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
നമസ്കാരത്തിലെ തക്ബീറുകള്‍
91 - عَنْ مُطَرِّفِ بْنِ عَبْدِ اللَّهِ
قَالَ: ((صَلَّيْتُ أَنَا وَعِمْرَانُ بْنُ حُصَيْنٍ خَلْفَ عَلِيِّ بْنِ أَبِي
طَالِبٍ. فَكَانَ إذَا سَجَدَ كَبَّرَ، وَإِذَا رَفَعَ رَأْسَهُ كَبَّرَ،
وَإِذَا نَهَضَ مِنْ الرَّكْعَتَيْنِ كَبَّرَ، فَلَمَّا قَضَى الصَّلاةَ أَخَذَ
بِيَدِي عِمْرَانُ بْنُ حُصَيْنٍ، وَقَالَ: قَدْ ذَكَّرَنِي هَذَا صَلاةَ
مُحَمَّدٍ صلى الله عليه وسلم، أَوْ قَالَ: صَلَّى بِنَا صَلاةَ مُحَمَّدٍ صلى الله عليه وسلم)) .
മുത്വരിഫു ബ്നി അബ്ദില്ല പറഞ്ഞു: ഞാനും ഇംറാനു ബ്നു ഹുസ്വൈനും അലിയ്യു ബ്നി അബീ ത്വാലിബിന്‍റെ പിന്നില്‍ നിന്നു നമസ്കരിച്ചു, അദ്ദേഹം സുജൂദ് ചെയ്‌താല്‍ തക്ബീര്‍ ചൊല്ലുമായിരുന്നു, (സുജൂദില്‍ നിന്ന്) തല ഉയര്‍ത്തിയാലും, രണ്ട് റക്അത്തുകളില്‍ നിന്ന് ഉയരുമ്പോഴും തക്ബീര്‍ ചൊല്ലുമായിരുന്നു. നമസ്കാരം കഴിഞ്ഞപ്പോള്‍ ഇംറാനു ബ്നുല്‍ ഹുസ്വൈന്‍ എന്‍റെ കൈപിടിച്ചു പറഞ്ഞു: മുഹമ്മദ് നബി صلى الله عليه وسلم യുടെ നമസ്കാരം ഇദ്ദേഹം എന്നെ ഓര്‍മപ്പെടുത്തി. അല്ലെങ്കില്‍ അദ്ദേഹം ഞങ്ങളെയും കൊണ്ട് നബി صلى الله عليه وسلم യുടെ നമസ്കാരം നിര്‍വ്വഹിച്ചു എന്ന് അദ്ദേഹം പറഞ്ഞു.
വിവരണം
ഈ ഹദീസിൽ നമസ്കാരത്തിൻ്റെ അടയാളത്തെ (ശിആറിനെ)ക്കുറിച്ചുള്ള വിവരണമാണ്, തക്ബീറിലൂടെ സർവ്വശക്തനും മഹാനുമായ അല്ലാഹുവിൻ്റെ മഹത്വവും ഗാംഭീര്യവും സ്ഥിരീകരിക്കലാണ് അത്.
മുത്വരിഫ് ബ്നു അബ്ദില്ല ബ്നു ശിഖീര്‍ നിവേദനം ചെയ്യുന്നു: ഒരിക്കല്‍ അദ്ദേഹവും ഇംറാൻ ബ്നു ഹുസ്വൈന്‍ رضي الله عنه വും അലിയ്യുബ്നി അബീത്വാലിബ് رضي الله عنه വിൻ്റെ പിന്നിൽ നിന്ന് നമസ്കരിച്ചു. അദ്ദേഹം സുജൂദിലേക്ക് പോകുമ്പോഴും സുജൂദിൽ നിന്ന് തല ഉയർത്തുമ്പോഴും തക്ബീർ ചൊല്ലുമായിരുന്നു. രണ്ട് തശഹ്ഹുദുള്ള നമസ്കാരത്തിൽ ആദ്യത്തെ തശഹ്ഹുദിൽ നിന്ന് എഴുന്നേൽക്കുമ്പോഴും അദ്ദേഹം തക്ബീർ ചൊല്ലി. എന്നാൽ ഒരുപാട് ആളുകൾ ഈ സ്ഥാനങ്ങളിൽ ഉറക്കെ തക്ബീർ ചൊല്ലുന്നത് ഉപേക്ഷിച്ചിരുന്നു. നമസ്കാരം കഴിഞ്ഞപ്പോൾ ഇംറാൻ رضي الله عنه മുത്വരിഫിൻ്റെ കൈപിടിച്ച് അദ്ദേഹത്തോട് പറഞ്ഞു, അലി رضي الله عنه തൻ്റെ ഈ നമസ്കാരത്തിലൂടെ നബി صلى الله عليه وسلم യുടെ നമസ്കാരത്തെയാണ് ഓർമ്മിപ്പിച്ചത്, കാരണം നബി صلى الله عليه وسلم ഈ സ്ഥാനങ്ങളിൽ തക്ബീർ ചൊല്ലുമായിരുന്നു.
ഈ ഹദീസ് നമസ്കാരത്തിലെ സുപ്രധാനമായ ഒരു കാര്യത്തെയാണ് ഓർമ്മപ്പെടുത്തുന്നത്. നമസ്കാരത്തിലെ ഓരോ ചലനങ്ങളിലും അല്ലാഹുവിൻ്റെ മഹത്വം പ്രകീർത്തിക്കുക എന്നത് അതിൻ്റെ ആത്മാവാണ്. "അല്ലാഹു അക്ബർ" (അല്ലാഹു ഏറ്റവും വലിയവനാകുന്നു) എന്ന് അർത്ഥം വരുന്ന തക്ബീർ, ഈ മഹത്വത്തെയാണ് അടയാളപ്പെടുത്തുന്നത്.
അലി رضي الله عنه തൻ്റെ നമസ്കാരത്തിൽ, സുജൂദിലേക്ക് പോകുമ്പോഴും അതിൽ നിന്ന് ഉയരുമ്പോഴും, അതുപോലെ ഒന്നാം തശഹ്ഹുദിൽ നിന്ന് എഴുന്നേൽക്കുമ്പോഴും ഉറക്കെ തക്ബീർ ചൊല്ലിയിരുന്നത് നബി صلى الله عليه وسلم യുടെ നമസ്കാരത്തിൻ്റെ രീതിയായിരുന്നുവെന്ന് ഇംറാൻ ബ്നു ഹുസൈൻ رضي الله عنه സാക്ഷ്യപ്പെടുത്തുന്നത്.
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

No comments:
Post a Comment