عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
ഇഅ്തികാഫിലുള്ളവരെ സന്ദര്‍ശിക്കല്‍
217 - عَنْ صَفِيَّةَ بِنْتِ حُيَيٍّ رضي الله عنها قَالَتْ: ((كَانَ النَّبِيُّ صلى الله عليه وسلم مُعْتَكِفًا. فَأَتَيْتُهُ أَزُورُهُ لَيْلاً. فَحَدَّثْتُهُ، ثُمَّ قُمْتُ لأَنْقَلِبَ، فَقَامَ مَعِي لِيَقْلِبَنِي - وَكَانَ مَسْكَنُهَا فِي دَارِ أُسَامَةَ بْنِ زَيْدٍ - فَمَرَّ رَجُلانِ مِنْ الأَنْصَارِ فَلَمَّا رَأَيَا رَسُولَ اللَّهِ صلى الله عليه وسلم أَسْرَعَا. فَقَالَ النَّبِيُّ صلى الله عليه وسلم: عَلَى رِسْلِكُمَا. إنَّهَا صَفِيَّةُ بِنْتُ حُيَيٍّ. فَقَالا: سُبْحَانَ اللَّهِ يَا رَسُولَ اللَّهِ. فَقَالَ: إنَّ الشَّيْطَانَ يَجْرِي مِنْ ابْنِ آدَمَ مَجْرَى الدَّمِ. وَإِنِّي خَشِيتُ أَنْ يَقْذِفَ فِي قُلُوبِكُمَا شَرّاً- أَوْ قَالَ شَيْئاً)) .
وَفِي رِوَايَةٍ ((أَنَّهَا جَاءَتْ تَزُورُهُ فِي اعْتِكَافِهِ فِي الْمَسْجِدِ
فِي الْعَشْرِ الأَوَاخِرِ مِنْ رَمَضَانَ. فَتَحَدَّثَتْ عِنْدَهُ سَاعَةً. ثُمَّ
قَامَتْ تَنْقَلِبُ. فَقَامَ النَّبِيُّ صلى الله عليه وسلم مَعَهَا
يَقْلِبُهَا، حَتَّى إذَا بَلَغَتْ بَابَ الْمَسْجِدِ عِنْدَ بَابِ أُمِّ
سَلَمَةَ)) . ثُمَّ ذَكَرَهُ بِمَعْنَاهُ.
സ്വഫിയ്യ ബിൻത് ഹുയയ്യ് رضي الله عنها യിൽ നിന്ന് നിവേദനം: അവർ പറഞ്ഞു: «നബി صلى الله عليه وسلم ഇഅ്തികാഫ് ഇരിക്കുകയായിരുന്നു. ഒരു രാത്രിയിൽ അദ്ദേഹത്തെ സന്ദർശിക്കാനായി ഞാൻ ചെന്നു. ഞാൻ നബി صلى الله عليه وسلم യോട് സംസാരിച്ചിരുന്നു. പിന്നീട് തിരിച്ചുപോകാനായി ഞാൻ എഴുന്നേറ്റു; എന്നെ വീട്ടിലാക്കാൻ (തിരിച്ചയക്കാൻ) അദ്ദേഹവും എന്നോടൊപ്പം എഴുന്നേറ്റു. – ഉസാമ ബിൻ സൈദിന്‍റെ വീട്ടിലായിരുന്നു അവരുടെ താമസം. – അപ്പോൾ അൻസ്വാരികളിൽപ്പെട്ട രണ്ട് ആളുകള്‍ അവിടെക്കൂടെ കടന്നുപോയി. റസൂൽ صلى الله عليه وسلم യെ കണ്ടപ്പോൾ അവർ വേഗത്തിൽ നടന്നു. അപ്പോൾ നബി صلى الله عليه وسلم പറഞ്ഞു: "നിങ്ങൾ സാവധാനം നടക്കൂ; തീർച്ചയായും ഇത് സ്വഫിയ ബിൻത് ഹുയയ്യ് ആണ് (എന്‍റെ ഭാര്യയാണ്)." അപ്പോൾ അവർ പറഞ്ഞു: "സുബ്ഹാനല്ലാഹ്! അല്ലാഹുവിന്‍റെ റസൂലേ, (അങ്ങയെക്കുറിച്ച് ഞങ്ങൾ ഒന്നും വിചാരിക്കില്ലല്ലോ!)." അപ്പോൾ നബി صلى الله عليه وسلم പറഞ്ഞു: "തീർച്ചയായും പിശാച് മനുഷ്യന്‍റെ രക്തം ഓടുന്നയിടങ്ങളിലൂടെ സഞ്ചരിക്കുന്നു. നിങ്ങളുടെ ഹൃദയങ്ങളിൽ അവൻ വല്ല തിന്മയും – അല്ലെങ്കിൽ വല്ലതും – ഇട്ടേക്കുമെന്ന് ഞാൻ ഭയപ്പെട്ടു."»
മറ്റൊരു നിവേദനത്തിൽ ഇപ്രകാരം വന്നിരിക്കുന്നു: «റമദാനിലെ അവസാന പത്തിൽ പള്ളിയിൽ ഇഅ്തികാഫ് ഇരിക്കുമ്പോൾ സ്വഫിയ رضي الله عنها നബി صلى الله عليه وسلم യെ സന്ദർശിക്കാൻ ചെന്നു. കുറച്ചുസമയം അവർ നബി صلى الله عليه وسلم യോട് സംസാരിച്ചു. പിന്നീട് തിരിച്ചുപോകാനായി എഴുന്നേറ്റു. ഉമ്മു സലമയുടെ വാതിലിനടുത്തുള്ള പള്ളിയുടെ കവാടം വരെ അവരെ കൊണ്ടുവിടാനായി നബി صلى الله عليه وسلم യും കൂടെ എഴുന്നേറ്റു.» തുടർന്നുള്ള ഭാഗം സമാനമായ അർത്ഥത്തിൽ തന്നെ വിവരിക്കുന്നു.
പദാർത്ഥം:
(ليَقْلِبَنِي): എന്നെ വീട്ടിലേക്ക് തിരിച്ചയക്കാൻ / കൊണ്ടുവിടാൻ.
(رِسْلِكُما): നിങ്ങൾ സാവധാനം, തിടുക്കം കാണിക്കാതെ നടക്കൂ.
വിശ്വാസികളുടെ മാതാവും നബി صلى الله عليه وسلم യുടെ പത്നിയുമായ സ്വഫിയ ബിൻത് ഹുയയ്യ് رضي الله عنها വിവരിക്കുന്നു: റമദാനിലെ അവസാന പത്തിൽ പള്ളിയിൽ ഇഅ്തികാഫ് ഇരിക്കുകയായിരുന്ന നബി صلى الله عليه وسلم യെ സന്ദർശിക്കാനായി അവർ ചെന്നു. സന്ദർശനത്തിന് ശേഷം തിരിച്ചുപോകാനായി അവർ എഴുന്നേറ്റപ്പോൾ നബി صلى الله عليه وسلم അവരെ കൊണ്ടുവിടാനായി കൂടെ എഴുന്നേറ്റു. പ്രവാചക പത്നി ഉമ്മു സലമ رضي الله عنها യുടെ വീടിനടുത്തുള്ള പള്ളിവാതിൽക്കൽ എത്തിയപ്പോൾ അൻസ്വാരികളിൽപ്പെട്ട രണ്ട് ആളുകള്‍ (അവർ ഉസൈദ് ബിൻ ഹുളൈറും അബ്ബാദ് ബിൻ ബിശ്റും ആണെന്ന് പറയപ്പെടുന്നു) അവിടെക്കൂടെ കടന്നുപോയി. അവർ നബി صلى الله عليه وسلم യെ സലാം ചൊല്ലി അഭിവാദ്യം ചെയ്യുകയും വേഗത്തിൽ നടന്നുപോവുകയും ചെയ്തു. നബി صلى الله عليه وسلم ഒരു സ്ത്രീയോടൊപ്പം വരുന്നത് കണ്ട് അവരോടുള്ള ബഹുമാനപുരസ്സരമാണ് അവർ വേഗത്തിൽ നടന്നത്. കൂടെയുള്ളത് നബി صلى الله عليه وسلم യുടെ പത്നിയാണെന്ന് അവർക്ക് മനസ്സിലായിട്ടുണ്ടായിരുന്നില്ല.
അപ്പോൾ നബി صلى الله عليه وسلم അവരോട് പറഞ്ഞു: «നിങ്ങൾ സാവധാനം നടക്കൂ (തിടുക്കം വേണ്ട); തീർച്ചയായും ഇത് (എന്‍റെ ഭാര്യ) സ്വഫിയ ആകുന്നു.» അപ്പോൾ അവർ അത്ഭുതത്തോടെയും പ്രയാസത്തോടെയും പറഞ്ഞു: «സുബ്ഹാനല്ലാഹ്!» അല്ലാഹുവിന്‍റെ റസൂലിനെക്കുറിച്ച് അനുചിതമായത് വല്ലതും തങ്ങൾ വിചാരിക്കുമെന്ന് നബി صلى الله عليه وسلم കരുതിയല്ലോ എന്നതായിരുന്നു അവരുടെ സങ്കടം. അപ്പോൾ നബി صلى الله عليه وسلم അവർക്ക് കാര്യം വിശദീകരിച്ചുകൊടുത്തു: «പിശാച് മനുഷ്യന്‍റെ രക്തം ഓടുന്നയിടങ്ങളിലൂടെ (സിരകളിലൂടെ) സഞ്ചരിക്കുന്നു. അവൻ നിങ്ങളുടെ ഹൃദയങ്ങളിൽ വല്ല തെറ്റിദ്ധാരണയും ഇട്ടേക്കുമെന്ന് ഞാൻ ഭയപ്പെട്ടു.» ഇത്തരത്തിലുള്ള തെറ്റായ ചിന്തകൾ മനുഷ്യനെ നാശത്തിലേക്കാണ് നയിക്കുക. അതിനാൽ തന്‍റെ അനുയായികളെ പഠിപ്പിക്കാനായി നബി صلى الله عليه وسلم ആ സാഹചര്യം വ്യക്തമാക്കിക്കൊടുത്തു.
നബി صلى الله عليه وسلم റമദാനിലെ അവസാന പത്തിൽ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു. ആരാധനകളിൽ മുഴുകുന്നതിനും ലൈലത്തുൽ ഖദ്റിനെ പ്രതീക്ഷിക്കുന്നതിനുമായി നബി صلى الله عليه وسلم ജനങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കുമായിരുന്നു. ഇഅ്തികാഫിന്‍റെ സമയത്ത് അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ നബി صلى الله عليه وسلم ആരെയും സന്ദർശിക്കുമായിരുന്നില്ല. ഇഅ്തികാഫില്‍ മുഴുകിയ ആളെ അത്യാവശ്യങ്ങള്‍ക്ക് വേണ്ടി സന്ദര്‍ശനം നടത്താവുന്നതാണ് എന്ന് ഈ ഹദീസില്‍ നിന്ന് മനസ്സിലാക്കാം.

No comments:
Post a Comment