عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
ഹജറുൽ അസ്‌വദിനെ ചുംബിക്കല്‍
231 - عَنْ عُمَرَ رضي الله عنه ((أَنَّهُ جَاءَ إلَى الْحَجَرِ الأَسْوَدِ، فَقَبَّلَهُ. وَقَالَ: إنِّي لأَعْلَمُ أَنَّك حَجَرٌ، لا تَضُرُّ وَلا تَنْفَعُ، وَلَوْلا أَنِّي رَأَيْتُ النَّبِيَّ صلى الله عليه وسلم يُقَبِّلُكَ مَا قَبَّلْتُكَ)) .
ഉമർ رضي الله عنه വിൽ നിന്ന് നിവേദനം: അദ്ദേഹം ഹജറുൽ അസ്‌വദിന്‍റെ അടുത്ത് വരികയും അതിനെ ചുംബിക്കുകയും ചെയ്തു. എന്നിട്ട് അദ്ദേഹം പറഞ്ഞു: "തീർച്ചയായും നീ ഉപദ്രവിക്കാനോ ഉപകരിക്കാനോ കഴിയാത്ത വെറുമൊരു കല്ലാണെന്ന് എനിക്കറിയാം. നബി صلى الله عليه وسلم നിന്നെ ചുംബിക്കുന്നത് ഞാൻ കണ്ടിട്ടില്ലായിരുന്നുവെങ്കിൽ ഞാൻ നിന്നെ ചുംബിക്കുമായിരുന്നില്ല."
വിവരണം
സ്വർഗ്ഗത്തിൽ നിന്നും അല്ലാഹു ഇറക്കിയ ആദരണീയമായ ഒരു ശിലയാണ് ഹജറുൽ അസ്‌വദ്. നബി صلى الله عليه وسل) അതിനെ ചുംബിക്കാറുണ്ടായിരുന്നു. ആ തിരുചര്യയെ പിൻപറ്റിക്കൊണ്ട് മാത്രമാണ് നാമും അതിനെ ചുംബിക്കുന്നതും സ്പർശിക്കുന്നതും അതിലേക്ക് ആംഗ്യം കാണിക്കുന്നതും. സ്വയം ഉപദ്രവിക്കാനോ ഉപകരിക്കാനോ കഴിയാത്ത ഒരു കല്ലാണത്.
ഈ ഹദീസിൽ സ്വഹാബികളുടെ അല്ലാഹുവിനോടുള്ള പൂർണ്ണമായ കീഴടങ്ങലും അവരുടെ ഈമാനിന്‍റെ കരുത്തും വ്യക്തമാകുന്നു. താബിഈ പ്രമുഖനായ ആബിസ് ബിൻ റബീഅ رحمه الله നിവേദനം ചെയ്യുന്നു: ഉമർ رضي الله عنه കഅ്ബയുടെ തെക്ക്-കിഴക്ക് ഭാഗത്ത് വെള്ളി കൊണ്ട് പൊതിഞ്ഞു സൂക്ഷിച്ചിരിക്കുന്ന ഹജറുൽ അസ്‌വദിനെ ചുംബിക്കുന്നത് അദ്ദേഹം കണ്ടു.
ഉമർ رضي الله عنه അപ്രകാരം ചെയ്തത് നബി صلى الله عليه وسلم അത് ചെയ്യുന്നത് കണ്ടതുകൊണ്ട് മാത്രമാണ്. ആ കല്ലിന് സ്വന്തമായി ഗുണമോ ദോഷമോ ചെയ്യാൻ കഴിയില്ലെന്നും, നബിചര്യയെ പിൻപറ്റുന്നതിലൂടെ ലഭിക്കുന്ന പ്രതിഫലമാണ് യഥാർത്ഥ നേട്ടമെന്നും അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു. അല്ലാഹു ചില ശിലകളെയും സ്ഥലങ്ങളെയും രാപ്പകലുകളെയും മറ്റുള്ളവയേക്കാൾ ശ്രേഷ്ഠമാക്കിയിട്ടുണ്ട്. ഹജറുൽ അസ്‌വദിനെ ആദരിക്കുന്നതും ചുംബിക്കുന്നതും അല്ലാഹുവിന്‍റെ കൽപ്പനകൾക്കും നബിചര്യക്കും അനുസരണയോടെ കീഴ്പെടുന്നുണ്ടോ എന്ന് പരീക്ഷിക്കാനാണ്.
കൂടാതെ, ജനങ്ങൾ വിഗ്രഹാരാധനയിൽ നിന്ന് മുക്തരായി അധികകാലം കഴിയാത്ത സാഹചര്യത്തിലായിരുന്നു ഉമർ رضي الله عنه ഇപ്രകാരം പറഞ്ഞത്. വിവരമില്ലാത്തവർ ഇതൊരു വിഗ്രഹാരാധനയാണെന്ന് തെറ്റിദ്ധരിക്കാതിരിക്കാനും, ഹജറുൽ അസ്‌വദിനെ ചുംബിക്കുന്നത് അല്ലാഹുവിനെ മഹത്വപ്പെടുത്തുന്നതിനും നബിചര്യയെ മുറുകെപ്പിടിക്കുന്നതിനുമുള്ള ഹജ്ജിന്‍റെ കർമ്മങ്ങളിൽ ഒന്നാണെന്ന് പഠിപ്പിക്കാനുമാണ് അദ്ദേഹം അപ്രകാരം പ്രസ്താവിച്ചത്.
ഇമാം ത്വബരി رحمه الله പറയുന്നു: ഉമർ رضي الله عنه ഇപ്രകാരം പറയാൻ കാരണം, അക്കാലത്തെ ജനങ്ങൾ വിഗ്രഹാരാധനയിൽ നിന്നും മുക്തരായി അധികകാലം പിന്നിട്ടിരുന്നില്ല എന്നതുകൊണ്ടാണ്. അതിനാൽ, ജാഹിലിയ്യാ കാലത്ത് അറബികൾ കല്ലുകളെ ആദരിച്ചിരുന്നതുപോലെ, ഹജറുൽ അസ്‌വദിനെ സ്പർശിക്കുന്നതും ആ കല്ലിനെ ആദരിക്കുന്നതിന്‍റെ ഭാഗമാണെന്ന് വിവരമില്ലാത്തവർ തെറ്റിദ്ധരിക്കുമെന്ന് ഉമർ رضي الله عنه ഭയപ്പെട്ടു. അതുകൊണ്ട്, ഹജറുൽ അസ്‌വദിനെ സ്പർശിക്കുന്നത് അല്ലാഹുവിന്‍റെ റസൂല്‍ صلى الله عليه وسلم യെ പിൻപറ്റുന്നതിന്‍റെ ഭാഗമാണെന്ന് ജനങ്ങളെ പഠിപ്പിക്കാൻ അദ്ദേഹം ആഗ്രഹിച്ചു. ജാഹിലിയ്യാ കാലത്തെ ആളുകൾ വിഗ്രഹങ്ങളെക്കുറിച്ച് വിശ്വസിച്ചിരുന്നതുപോലെ, ഈ കല്ലിന് സ്വയം ഉപദ്രവിക്കാനോ ഉപകരിക്കാനോ കഴിയില്ലെന്ന് ബോധ്യപ്പെടുത്താനുമാണ് അദ്ദേഹം അപ്രകാരം പ്രസ്താവിച്ചത്. (ത്വബരി)
ഹാഫിള് ഇബ്നു ഹജർ رحمه الله പറഞ്ഞു: ഉമർ رضي الله عنه വിന്‍റെ ഈ പ്രസ്താവനയിൽ ദീനീപരമായ കാര്യങ്ങളിൽ അല്ലാഹുവിനും റസൂലിനും പൂർണ്ണമായി കീഴടങ്ങുന്നതിന്‍റെയും, യുക്തികൾ പൂർണ്ണമായി വെളിവാക്കപ്പെടാത്ത കാര്യങ്ങളിൽ പോലും പ്രവാചകചര്യയെ ഉത്തമമായ രീതിയിൽ പിൻപറ്റുന്നതിന്‍റെയും ഉദാഹരണമുണ്ട്. ഒരു കാര്യത്തിന്‍റെ പിന്നിലെ യുക്തി (ഹിക്മത്ത്) നമുക്ക് അറിവില്ലെങ്കിലും, നബി صلى الله عليه وسلم അത് പ്രവർത്തിച്ചു എന്നതുകൊണ്ട് മാത്രം അതിനെ പിൻപറ്റുക എന്നത് ഇസ്‌ലാമിലെ മഹത്തായ ഒരു അടിസ്ഥാന നിയമമാണ്. കൂടാതെ, ഹജറുൽ അസ്‌വദിന് അതിന്‍റെതായ സവിശേഷ ഗുണമോ ശക്തിയോ ഉണ്ടെന്ന് തെറ്റിദ്ധരിച്ച ചില വിവരമില്ലാത്തവരുടെ വാദങ്ങളെ ഇത് തള്ളിക്കളയുന്നു. വാക്കിലൂടെയും പ്രവർത്തിയിലൂടെയും പ്രവാചകചര്യകൾ വിവരിച്ചു കൊടുക്കേണ്ടതിന്‍റെ പ്രാധാന്യവും ഇതിലുണ്ട്. ഒരു ഭരണാധികാരിയോ പണ്ഡിതനോ തന്‍റെ പ്രവർത്തി കണ്ട് ആർക്കെങ്കിലും വിശ്വാസപരമായ തെറ്റിദ്ധാരണ ഉണ്ടാകുമെന്ന് ഭയപ്പെട്ടാൽ, ഉടൻ തന്നെ ആ കാര്യത്തിന്‍റെ സത്യാവസ്ഥ വിവരിച്ചു കൊടുക്കണമെന്നും ഇതിലൂടെ ബോധ്യപ്പെടുന്നു.
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

No comments:
Post a Comment