عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
ബലി മൃഗത്തിനെ യാത്രക്ക് ഉപയോഗിക്കല്‍
242 - عَنْ أَبِي هُرَيْرَةَ رضي الله عنه: (أَنَّ نَبِيَّ اللَّهِ صلى الله عليه وسلم رَأَى رَجُلاً يَسُوقُ
بَدَنَةً، فَقَالَ: ارْكَبْهَا. قَالَ: إنَّهَا بَدَنَةٌ. قَالَ ارْكَبْهَا.
فَرَأَيْتُهُ رَاكِبَهَا، يُسَايِرُ النَّبِيَّ صلى الله عليه وسلم) .
وَفِي لَفْظٍ قَالَ فِي الثَّانِيَةِ، أَوْ الثَّالِثَةِ: (ارْكَبْهَا. وَيْلَكَ، أَوْ وَيْحَكَ) .
അബു ഹുറൈറ رضي الله عنه വിൽ നിന്ന് നിവേദനം: "അല്ലാഹുവിന്‍റെ നബി صلى الله عليه وسلم ബലിമൃഗത്തെ (ഒട്ടകത്തെ) തെളിച്ചുകൊണ്ടുപോകുന്ന ഒരാളെ കണ്ടപ്പോൾ പറഞ്ഞു: 'നീ അതിൽ കയറി സവാരി ചെയ്യുക.' അദ്ദേഹം പറഞ്ഞു: 'ഇതൊരു (بَدَنَةٌ) ബലിമൃഗമാണ്.' നബി صلى الله عليه وسلم വീണ്ടും പറഞ്ഞു: 'നീ അതിൽ കയറുക.' പിന്നീട് അദ്ദേഹം ആ ഒട്ടകപ്പുറത്ത് കയറി നബി صلى الله عليه وسلم യോടൊപ്പം യാത്ര ചെയ്യുന്നത് ഞാൻ കണ്ടു."
മറ്റൊരു നിവേദനത്തിൽ, രണ്ടാമത്തെയോ മൂന്നാമത്തെയോ തവണ നബി صلى الله عليه وسلم ഇപ്രകാരം പറഞ്ഞു: "അതിൽ കയറുക, നിനക്ക് നാശം (അല്ലെങ്കിൽ കഷ്ടം)!"
- بَدَنَةٌ: ശരീരവലുപ്പവും തടിയും കാരണമായി ഒട്ടകങ്ങൾക്കും പശുക്കൾക്കും ഈ പേര് പറയപ്പെടുന്നു.
അല്ലാഹു തന്‍റെ പ്രവാചകൻ മുഹമ്മദ് നബി صلى الله عليه وسلم യെ ലോകർക്ക് കാരുണ്യമായാണ് നിയോഗിച്ചിട്ടുള്ളത്. നബി صلى الله عليه وسلم യുടെ കല്പനകൾ അനുസരിക്കുന്നതിലും നിരോധനങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതിലും ദുനിയാവിലും പരലോകത്തിലുമുള്ള രക്ഷ അവൻ നിശ്ചയിച്ചിരിക്കുന്നു. ജനങ്ങളുടെ ആരാധനാകർമ്മങ്ങളിലും ജീവിതത്തിലും അവർക്ക് കാര്യങ്ങൾ എളുപ്പമാക്കി കൊടുക്കുക എന്നതായിരുന്നു നബി صلى الله عليه وسلم യുടെ രീതി.
ഈ ഹദീസിലൂടെ അബൂഹുറൈറ رضي الله عنه നിവേദനം ചെയ്യുന്നത് ഇപ്രകാരമാണ്: അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم കാൽനടയായി പോകുന്ന ഒരാളെ കണ്ടു. അദ്ദേഹം തന്‍റെ മുന്നിലായി അല്ലാഹുവിനോടുള്ള സാമീപ്യം ആഗ്രഹിച്ച് കഅ്ബയിലേക്ക് നേർച്ചയാക്കിയ ഒരു ബലിമൃഗത്തെ തെളിച്ചു കൊണ്ടുപോകുകയായിരുന്നു. 'ബദന' എന്നത് പ്രത്യേകിച്ച് ഒട്ടകങ്ങൾക്കാണ് പറയപ്പെടാറുള്ളത്. പശുക്കൾക്കും ഇത് വിളിക്കപ്പെടാമെന്നും പറയപ്പെടുന്നു.
നടന്നുണ്ടാകുന്ന ക്ഷീണത്തിൽ നിന്ന് ആശ്വാസം ലഭിക്കുന്നതിനായി അതിൽ കയറി യാത്ര ചെയ്യാൻ നബി صلى الله عليه وسلم അദ്ദേഹത്തോട് കൽപ്പിച്ചു. എന്നാൽ അത് ബലിക്കായി നിശ്ചയിച്ച മൃഗമാണെന്നും പിന്നെ എങ്ങനെയാണ് അതിൽ കയറുന്നതെന്നും ആ മനുഷ്യൻ ചോദിച്ചു. അപ്പോൾ രണ്ടാമത്തെയോ മൂന്നാമത്തെയോ തവണ നബി صلى الله عليه وسلم ഇപ്രകാരം പറഞ്ഞു: "അതിൽ കയറൂ, നിനക്ക് നാശം (അല്ലെങ്കിൽ കഷ്ടം)!". 'വൈൽ' (ويل) എന്ന വാക്കിന്‍റെ യഥാർത്ഥ അർത്ഥം കഠിനമായ ശിക്ഷ എന്നാണ്. എന്നാൽ ഇവിടെ ആ അർത്ഥത്തിലല്ല അത് ഉദ്ദേശിച്ചിട്ടുള്ളത്, മറിച്ച് അദ്ദേഹം ആ ഒട്ടകപ്പുറത്ത് കയറാൻ വേണ്ടി കർശനമായി പറയുക മാത്രമാണ് നബി صلى الله عليه وسلم ചെയ്തത്.

No comments:
Post a Comment