عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
ത്വവാഫുൽ വദാഅ്
254 - عَنْ عَبْدِ اللَّهِ بْنِ عَبَّاسٍ رضي الله عنهما قَالَ: (أُمِرَ النَّاسُ أَنْ يَكُونَ آخِرُ عَهْدِهِمْ بِالْبَيْتِ، إلاَّ أَنَّهُ خُفِّفَ عَنْ الْمَرْأَةِ الْحَائِضِ) .
ഇബ്നു അബ്ബാസ് رضي الله عنهما പറഞ്ഞു: "ജനങ്ങൾ (ഹജ്ജ് കഴിഞ്ഞ് മടങ്ങുമ്പോൾ) അവരുടെ അവസാനത്തെ കർമ്മം കഅ്ബാലയത്തിന് ചുറ്റുമുള്ള ത്വവാഫ് ആയിരിക്കണമെന്ന് കൽപ്പിക്കപ്പെട്ടിരിക്കുന്നു. എന്നാൽ ആർത്തവകാരിയായ സ്ത്രീക്ക് അതിൽ ഇളവ് നൽകപ്പെട്ടിട്ടുണ്ട്."
വിവരണം
കഅ്ബ എന്ന പരിശുദ്ധ ഭവനത്തിന് വലിയ ആദരവും ബഹുമാനവുമുണ്ട്. അല്ലാഹുവിനെ ആരാധിക്കുന്നതിന്‍റെയും അവന്‍റെ മുന്നിൽ വിനയാന്വിതനാകുന്നതിന്‍റെയും അടയാളമാണത്. അതുകൊണ്ടുതന്നെ വിശ്വാസികളുടെ മനസ്സുകളിൽ അതിനോടുള്ള ഭക്തിയും സ്നേഹവും ഇഴചേർന്നു നിൽക്കുന്നു.
അതുകൊണ്ടാണ് ഹജ്ജ് കഴിഞ്ഞ് മടങ്ങുന്നതിന് മുൻപായി, വിശ്വാസികൾ ആ പരിശുദ്ധ ഭവനവുമായി നടത്തുന്ന അവസാനത്തെ കര്‍മം ത്വവാഫ് ആയിരിക്കണമെന്ന് നബി صلى الله عليه وسلم കൽപ്പിച്ചത്. ഇതിനെയാണ് ത്വവാഫുൽ വദാഅ് (യാത്രയയപ്പ് ത്വവാഫ്) എന്ന് വിളിക്കുന്നത്.
ആർത്തവകാരികൾക്കുള്ള ഇളവ്:
എന്നാൽ ആർത്തവകാരികളായ സ്ത്രീകൾക്ക് ഇതിൽ ഇളവുണ്ട്. ആർത്തവ അവസ്ഥയിൽ പള്ളിയിൽ പ്രവേശിക്കുന്നത് പള്ളിയുടെ പരിശുദ്ധിക്ക് അനുയോജ്യമല്ലാത്തതിനാൽ അവർക്ക് ഈ ത്വവാഫ് ഒഴിവാക്കാം. ഇതിന് പകരമായി അവർ ബലി (ഫിദ്‌യ) നൽകേണ്ടതില്ല. ഈ ഇളവ് ഹജ്ജിന്‍റെ കാര്യത്തിലാണ് വ്യക്തമാക്കപ്പെട്ടിട്ടുള്ളത്.
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

No comments:
Post a Comment