عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
തഹല്ലുലില്‍ തലമുടി വടിച്ചു കളയലാണ് ഉത്തമം
252 - عَنْ عَبْدِ اللَّهِ بْنِ عُمَرَ رضي
الله عنهما: أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ: (اللَّهُمَّ
ارْحَمْ الْمُحَلِّقِينَ. قَالُوا: وَالْمُقَصِّرِينَ يَا رَسُولَ اللَّهِ. قَالَ:
اللَّهُمَّ ارْحَمْ الْمُحَلِّقِينَ. قَالُوا وَالْمُقَصِّرِينَ يَا رَسُولَ
اللَّهِ. قَالَ: وَالْمُقَصِّرِينَ) .
അബ്ദുല്ലാഹിബ്നു ഉമർ رضي الله عنهما നിവേദനം ചെയ്യുന്നു: അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم പറഞ്ഞു: "അല്ലാഹുവേ, തല മുണ്ഡനം ചെയ്തവർക്ക് (മുടി പൂർണ്ണമായും നീക്കം ചെയ്തവർക്ക്) നീ കരുണ ചെയ്യേണമേ." അപ്പോൾ സ്വഹാബികള്‍ ചോദിച്ചു: "അല്ലാഹുവിന്‍റെ റസൂലേ, മുടി വെട്ടിച്ചുരുക്കിയവർക്കോ?" റസൂൽ صلى الله عليه وسلم വീണ്ടും പറഞ്ഞു: "അല്ലാഹുവേ, തല മുണ്ഡനം ചെയ്തവർക്ക് നീ കരുണ ചെയ്യേണമേ." അവർ വീണ്ടും ചോദിച്ചു: "അല്ലാഹുവിന്‍റെ റസൂലേ, മുടി വെട്ടിച്ചുരുക്കിയവർക്കോ?" അപ്പോൾ റസൂൽ صلى الله عليه وسلم പറഞ്ഞു: "(അതെ), മുടി വെട്ടിച്ചുരുക്കിയവർക്കും."
വിവരണം
ഈ ഹദീസിലൂടെ ഇബ്നു ഉമർ رضي الله عنهما വിവരിക്കുന്നത്, ഹജ്ജിന്‍റെയും ഉംറയുടെയും കർമ്മങ്ങളുടെ ഭാഗമായി മുടി മുണ്ഡനം ചെയ്യുന്നവർക്ക് അല്ലാഹുവിന്‍റെ കരുണ ലഭിക്കാനായി നബി صلى الله عليه وسلم ആവർത്തിച്ച് പ്രാർത്ഥിച്ചതിനെ കുറിച്ചാണ്.
മുടി മുണ്ഡനം ചെയ്തവർക്കായി പ്രാർത്ഥിച്ചതുപോലെ തന്നെ മുടി വെട്ടിച്ചുരുക്കിയവർക്കായും ആ പ്രത്യേകതയുണ്ടോ എന്ന് സ്വഹാബികള്‍ ചോദിച്ചപ്പോള്‍, മൂന്നാമത്തെയോ നാലാമത്തെയോ തവണ നബി صلى الله عليه وسلم "മുടി വെട്ടിച്ചുരുക്കിയവർക്കും" എന്ന് പറഞ്ഞ് അവർക്കായും പ്രാർത്ഥിച്ചു.
'ഹൽഖ്' (الحلق) എന്നാൽ തലമുടി പൂർണ്ണമായും നീക്കം ചെയ്യലാണ്. 'തഖ്‌സീർ' (التقصير) എന്നാൽ തലമുടിയുടെ അറ്റങ്ങൾ വെട്ടിച്ചുരുക്കലാണ്.
മുടി മുണ്ഡനം ചെയ്യുന്നതും വെട്ടിച്ചുരുക്കുന്നതും അനുവദനീയമാണ്. എങ്കിലും പുരുഷന്മാരെ സംബന്ധിച്ചിടത്തോളം മുണ്ഡനം ചെയ്യുന്നതാണ് (മൊട്ടയടിക്കുന്നതാണ്) ഏറ്റവും ഉത്തമം. അതിന് കാരണങ്ങൾ ഇവയാണ്:
* റസൂൽ صلى الله عليه وسلم അപ്രകാരമാണ് പ്രവർത്തിച്ചത്.
* വിശുദ്ധ ഖുർആനിൽ അല്ലാഹു മുണ്ഡനം ചെയ്യുന്നതിനെയാണ് മുൻഗണന നൽകി പരാമർശിച്ചത്: "...അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം സമാധാനചിത്തരായി കൊണ്ട് തല മുണ്ഡനം ചെയ്തവരും മുടി വെട്ടിയവരും ആയികൊണ്ട് നിങ്ങൾ ഒന്നും ഭയപ്പെടാതെ പവിത്രമായ പള്ളിയില്‍ പ്രവേശിക്കുക തന്നെ ചെയ്യുന്നതാണ്..." (സൂറത്തുൽ ഫത്ഹ്: 27).
* ഇത് ആരാധനയിലുള്ള ആത്മാർത്ഥതയുടെയും അല്ലാഹുവിനോടുള്ള വിനയത്തിന്‍റെയും പൂർണ്ണമായ അർപ്പണത്തിന്‍റെയും അടയാളമാണ്. മുടി വെട്ടിച്ചുരുക്കുന്നവൻ തന്‍റെ സൗന്ദര്യത്തിൽ നിന്ന് ഒരു ഭാഗം അവശേഷിപ്പിക്കുന്നു, എന്നാൽ മുണ്ഡനം ചെയ്യുന്നവൻ അല്ലാഹുവിനായി അത് പൂർണ്ണമായും ഉപേക്ഷിക്കുന്നു.
മുടി പൂർണ്ണമായും മുണ്ഡനം ചെയ്യുന്നത് പുരുഷന്മാർക്ക് മാത്രമാണ്. സ്ത്രീകൾക്ക് മുടി അല്പം വെട്ടിച്ചുരുക്കുക മാത്രമേ നിയമമായുള്ളൂ.
ഹജ്ജിലും ഉംറയിലും മുടി നീക്കം ചെയ്യുക എന്നത് ഒരു പ്രധാന കർമ്മമാണ്. ഇതിലൂടെയാണ് ഒരാൾ ഇഹ്‌റാമിൽ നിന്നും വിരമിക്കുന്നത് (തഹല്ലുൽ ആവുന്നത്).
സഫാ-മർവ്വക്കിടയിലുള്ള സഅ്‌യിന് ശേഷമാണ് ഉംറയില്‍ ഇത് നിർവ്വഹിക്കേണ്ടത്.
ജംറത്തുൽ അഖബയിലെ കല്ലേറിനും ബലികർമ്മത്തിനും (ബലി ഉണ്ടെങ്കിൽ) ശേഷവും, ത്വവാഫുൽ ഇഫാദക്ക് മുൻപുമാണ് ഹജ്ജില്‍ ഇത് ചെയ്യേണ്ടത്.
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

No comments:
Post a Comment