عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
ഹജ്ജിന്‍റെ വേളയിലെ നടത്തം
ഉർവ്വത്തുബ്നു സുബൈർ رحمه الله നിവേദനം, അദ്ദേഹം പറഞ്ഞു: "ഞാൻ ഇരിക്കുമ്പോൾ ഉസാമത്തു ബ്നു സൈദ് رضي الله عنه വിനോട് ചോദിക്കപ്പെട്ടു: നബി صلى الله عليه وسلم (അറഫയിൽ നിന്ന്) മടങ്ങുമ്പോൾ എങ്ങനെയായിരുന്നു സഞ്ചരിച്ചിരുന്നത്? അദ്ദേഹം മറുപടി പറഞ്ഞു: ' നബി صلى الله عليه وسلم ഇടത്തരം വേഗതയിലാണ് സഞ്ചരിച്ചിരുന്നത്. എന്നാൽ വഴിയിൽ ഒഴിഞ്ഞ ഇടം കണ്ടാൽ വേഗത വർദ്ധിപ്പിക്കാറുണ്ടായിരുന്നു'.
(العَنَقُ): സാധാരണ ഗതിയിലുള്ള, സുഗമമായ വേഗത. (النَّصُّ): അതിനേക്കാൾ അല്പം കൂടിയ വേഗത.
- فجوة : ഒഴിഞ്ഞ സ്ഥലം
വിവരണം
ഹജ്ജ് എന്നത് സുന്നത്തിനെ മുറുകെ പിടിക്കേണ്ട ഒരു ആരാധനാകർമ്മമാണ്. നബി صلى الله عليه وسلم തന്‍റെ വാക്കുകളിലൂടെയും പ്രവർത്തികളിലൂടെയും സ്വഹാബികൾക്ക് അത് പഠിപ്പിച്ചു കൊടുത്തു. അവർ നബി صلى الله عليه وسلم യോടൊപ്പം ഹജ്ജ് നിർവ്വഹിക്കുകയും നബി صلى الله عليه وسلم ചെയ്തതുപോലെ അത് നമുക്ക് കൈമാറുകയും ചെയ്തു.
ഈ ഹദീസിൽ താബിഈ ആയ ഉർവ്വത്തുബ്നു സുബൈർ رضي الله عنه നിവേദനം ചെയ്യുന്നു: അദ്ദേഹം ഉസാമത്തു ബ്നു സൈദ് رضي الله عنه വിനോടൊപ്പം ഇരിക്കുമ്പോൾ, വിടവാങ്ങൽ ഹജ്ജിന്‍റെ വേളയിൽ അറഫയിൽ നിന്ന് മുസ്ദലിഫയിലേക്ക് മടങ്ങുമ്പോൾ നബി صلى الله عليه وسلم എങ്ങനെയാണ് സഞ്ചരിച്ചിരുന്നത് എന്ന് ഉസാമ رضي الله عنه വിനോട് ചോദിക്കപ്പെട്ടു. അപ്പോൾ അദ്ദേഹം പറഞ്ഞു: നബി صلى الله عليه وسلم സാധാരണ വേഗത്തിലായിരുന്നു സഞ്ചരിച്ചിരുന്നത്. അതായത്, ആളുകളെ ബുദ്ധിമുട്ടിക്കാതിരിക്കാനും അവർക്ക് മാതൃകയാകാനും വേണ്ടി മിതമായ വേഗതയിലാണ് അദ്ദേഹം നീങ്ങിയിരുന്നത്. എന്നാൽ ജനങ്ങൾക്കിടയിൽ ഒഴിഞ്ഞ സ്ഥലമോ (വിടവ്) വീതിയുള്ള വഴിയോ കണ്ടാൽ നബി صلى الله عليه وسلم വേഗത്തില്‍ നടക്കുമായിരുന്നു.
ഹജ്ജിന്‍റെയും ഉംറയുടെയും കര്‍മങ്ങളില്‍ ആര്‍ക്കും ഒരു തരത്തിലുമുള്ള ബുദ്ധിമുട്ടും പ്രയാസവും തിരക്കും ഉണ്ടാക്കാന്‍ പാടുള്ളതല്ല.
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

No comments:
Post a Comment