عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو محمد، تقي الدين (المتوفى: 600هـ)
ദമ്പതികള്‍ തമ്മിലുള്ള ശാപ പ്രാര്‍ത്ഥനക്ക് ശേഷം കുട്ടിയെ ഉമ്മയോടൊപ്പം വിടണം
330 - عَنْ عَبْدِ اللَّهِ بْنِ عُمَرَ رضي
الله عنهما (أَنَّ رَجُلاً رَمَى امْرَأَتَهُ، وَانْتَفَى مِنْ وَلَدِهَا فِي
زَمَنِ رَسُولِ اللَّهِ صلى الله عليه وسلم فَأَمَرَهُمَا رَسُولُ اللَّهِ صلى الله عليه وسلم فَتَلاعَنَا، كَمَا قَالَ اللَّه تَعَالَى، ثُمَّ قَضَى
بِالْوَلَدِ لِلْمَرْأَةِ، وَفَرَّقَ بَيْنَ الْمُتَلاعِنَيْنِ) .
അബ്ദുല്ലാഹിബ്നു ഉമർ رضي الله عنهما നിവേദനം ചെയ്യുന്നു: "റസൂല്‍ صلى الله عليه وسلم യുടെ കാലത്ത് ഒരാൾ തന്‍റെ ഭാര്യയുടെ മേൽ (വ്യഭിചാരം) ആരോപിക്കുകയും, അവളുടെ കുട്ടിയെ തന്‍റെതല്ലെന്ന് പറഞ്ഞ് നിഷേധിക്കുകയും ചെയ്തു. അപ്പോൾ അല്ലാഹു (ഖുർആനിൽ) കൽപ്പിച്ചതുപോലെ പരസ്പരം ലിആൻ (ശാപപ്രാർത്ഥന) ചെയ്യാൻ അവിടുന്ന് അവരോട് ഉത്തരവിട്ടു. പിന്നീട് നബി صلى الله عليه وسلم ആ കുട്ടിയുടെ അവകാശം സ്ത്രീക്ക് നൽകിക്കൊണ്ട് വിധിക്കുകയും, ലിആൻ ചെയ്ത ആ ദമ്പതികൾക്കിടയിൽ വേർപിരിക്കൽ നടത്തുകയും ചെയ്തു."
وَانْتَفَى مِنْ وَلَدِهَا: അദ്ദേഹം ആ കുട്ടിയെ തന്‍റെതല്ലെന്ന് നിഷേധിക്കുകയും അതിൽ നിന്ന് പൂർണ്ണമായി ഒഴിഞ്ഞുമാറുകയും ചെയ്തു.
വ്യഭിചാരം സംഭവിക്കുകയും അതിന് തെളിവുകൾ ഇല്ലാതിരിക്കുകയും ചെയ്യുമ്പോൾ വംശപരമ്പരകൾ സംരക്ഷിക്കുന്നതിനും, ഭർത്താക്കന്മാർക്ക് ഉണ്ടാകുന്ന മാനക്കേട് ഒഴിവാക്കുന്നതിനും, അപവാദത്തിനുള്ള ശിക്ഷ തടയുന്നതിനുമായി അല്ലാഹു ദമ്പതികൾക്കിടയിൽ 'ലിആൻ' നിയമമാക്കി.
ഈ ഹദീസിൽ അബ്ദുല്ലാഹിബ്നു ഉമർ رضي الله عنهما വിവരമറിയിക്കുന്നു: നബി صلى الله عليه وسلم യുടെ കാലത്ത് ഒരാൾ തന്‍റെ ഭാര്യയുടെ മേൽ വ്യഭിചാരം ആരോപിക്കുകയും, ആ ബന്ധത്തില്‍ നിന്ന് അവൾ ഗർഭം ധരിച്ച് ഒരു കുട്ടിക്ക് ജന്മം നൽകുകയും ചെയ്തു. അപ്പോൾ അല്ലാഹു ഖുർആനിൽ കൽപ്പിച്ചതുപോലെ അവൻ അവളുമായും അവൾ അവനുമായും പരസ്പരം ലിആൻ ചെയ്തു.
എന്നാൽ ആ സ്ത്രീ വ്യഭിചാരം സമ്മതിച്ചില്ല. തുടർന്ന് നബി صلى الله عليه وسلم ലിആൻ ചെയ്ത ആ ദമ്പതികൾക്കിടയിൽ വേർപിരിക്കൽ നടത്തുകയും, ആ കുട്ടിയുടെ വംശപരമ്പര അവന്‍റെ ഉമ്മയിലേക്കാക്കുകയും ചെയ്തു. അങ്ങനെ അവൾ അവന്‍റെ അനന്തരാവകാശിയും അവൻ അവളുടെ അനന്തരാവകാശിയുമായി മാറുകയും ചെയ്യുന്നു.
ഈ ഹദീസിൽ നിന്ന് വ്യക്തമാകുന്നത്, നബി صلى الله عليه وسلم അവർ രണ്ടുപേരിൽ ആരുടെയും മേൽ ശിക്ഷ നടപ്പാക്കിയില്ല എന്നാണ്. കാരണം, സത്യം ചെയ്യുന്നതിലൂടെയും ലിആനിലൂടെയും ശിക്ഷകൾ ഇല്ലാതായിരിക്കുന്നു. തന്മൂലം ഭർത്താവിന് മേൽ അപവാദത്തിനുള്ള ശിക്ഷയോ, ഭാര്യക്ക് മേൽ വ്യഭിചാരത്തിനുള്ള ശിക്ഷയോ സ്ഥിരപ്പെടുകയുണ്ടായില്ല.

No comments:
Post a Comment