عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
മതപരമായ വ്യത്യാസവും അനന്തരാവകാശ നിയമങ്ങളും
304 - عَنْ أُسَامَةَ بْنِ زَيْدٍ رضي الله
عنهما قَالَ: (قُلْتُ يَا رَسُولَ اللَّهِ، أَتَنْزِلُ غَداً فِي دَارِكَ
بِمَكَّةَ؟ قَالَ: وَهَلْ تَرَكَ لَنَا عَقِيلٌ مِنْ رِبَاعٍ؟ ثُمَّ
قَالَ: لا يَرِثُ الْكَافِرُ الْمُسْلِمَ وَلا الْمُسْلِمُ الْكَافِرَ) .
ഉസാമത്തു ബ്നു സൈദ് رضي الله عنهما നിവേദനം ചെയ്യുന്നു: ഞാൻ ചോദിച്ചു: അല്ലാഹുവിന്‍റെ റസൂലേ, നാളെ അങ്ങ് മക്കയിലെ അങ്ങയുടെ വീട്ടിലാണോ തങ്ങുന്നത്? റസൂല്‍ صلى الله عليه وسلم പറഞ്ഞു: അഖീൽ നമുക്കായി വല്ല താമസ സ്ഥലവും (വീടും) ബാക്കിവെച്ചിട്ടുണ്ടോ?. പിന്നീട് റസൂല്‍ صلى الله عليه وسلم പറഞ്ഞു: സത്യനിഷേധി മുസ്‌ലിമിന്‍റെയോ, മുസ്‌ലിം സത്യനിഷേധിയുടേയോ അനന്തരാവകാശം സ്വീകരിക്കാൻ പാടുള്ളതല്ല."
- الرِّبَاع: താമസസ്ഥലങ്ങൾ അഥവാ വീടുകൾ എന്നാണ് അർത്ഥം.
വിവരണം
ഹിജ്റ എട്ടാം വർഷം മക്ക വിജയവേളയിൽ ഉസാമ ബിൻ സൈദ് رضي الله عنهما നബി صلى الله عليه وسلم യോട് ചോദിച്ചു: ഹിജ്റക്ക് മുൻപ് മക്കയിൽ ഉപേക്ഷിച്ചുപോന്ന അങ്ങയുടെ വീടുകളിൽ എവിടെയായിരിക്കും അങ്ങ് താമസിക്കുക? അപ്പോൾ അബൂത്വാലിബിൻ്റെയോ മക്കയിലെ മറ്റു ഗോത്രക്കാരുടെയോ വീടുകളിൽ തനിക്ക് അവകാശമില്ലെന്ന് നബി صلى الله عليه وسلم അദ്ദേഹത്തിന് വിശദീകരിച്ചു കൊടുത്തു. അതിന് കാരണമായി പറഞ്ഞത്, ഒരു വിശ്വാസി സത്യനിഷേധിയുടെ അനന്തരാവകാശം സ്വീകരിക്കുകയില്ല എന്നതാണ്.
അബൂത്വാലിബ് ശിർക്കിലായിരിക്കെയാണ് മരണപ്പെട്ടത്. അദ്ദേഹത്തിന് നാല് മക്കളായിരുന്നു ഉണ്ടായിരുന്നത്: ത്വാലിബ്, അഖീൽ, ജാഫർ رضي الله عنه, അലി رضي الله عنه. ജാഫര്‍ رضي الله عنه വും അലി رضي الله عنه വും അബൂത്വാലിബിന്‍റെ മരണത്തിന് മുൻപേ ഇസ്‌ലാം സ്വീകരിച്ചതിനാൽ അവർക്ക് അനന്തരാവകാശം ലഭിച്ചില്ല. എന്നാൽ ത്വാലിബും അഖീലും അന്ന് തങ്ങളുടെ ഗോത്രത്തിന്‍റെ മതത്തിൽ (കുഫ്റിൽ) തുടർന്നതിനാൽ അവർ പിതാവിന്‍റെ സ്വത്തിന് അവകാശികളായി. പിന്നീട് ബദ്ർ യുദ്ധത്തിൽ ത്വാലിബിനെ കാണാതാവുകയും (മരിക്കുകയും) ചെയ്തതോടെ വീടുകളെല്ലാം അഖീലിന്‍റെ കൈവശമായി, അദ്ദേഹം അവ വിറ്റുകളയുകയും ചെയ്തു.
ഹാഫിള് ഇബ്നു ഹജർ അൽ-അസ്ഖലാനി رحمه الله പറയുന്നു: ഇതിൻ്റെ സാരം ഇപ്രകാരമാണ്: നബി صلى الله عليه وسلم ഹിജ്റ പോയപ്പോൾ, അബൂത്വാലിബിൻ്റെ വീടുകളെല്ലാം അഖീലും താലിബും കൈവശപ്പെടുത്തി. അവർ ഇരുവരും അന്ന് ഇസ്‌ലാം സ്വീകരിക്കാത്തതിനാൽ പിതാവിൽ നിന്നുള്ള അനന്തരാവകാശം എന്ന നിലക്കും, നബി صلى الله عليه وسلم ഹിജ്റ പോയതോടെ തൻ്റെ അവകാശം ഉപേക്ഷിച്ചതിനാലുമാണ് ഇത് സംഭവിച്ചത്. പിന്നീട് ബദ്ർ യുദ്ധത്തിൽ ത്വാലിബിനെ കാണാതായതോടെ (മരണപ്പെട്ടതോടെ) അഖീൽ ആ വീടുകളെല്ലാം വിറ്റുകളഞ്ഞു. ഫത്ഹുൽ ബാരി: (3/ 452)
തുടർന്ന് മുസ്‌ലിമും സത്യനിഷേധിയും തമ്മിലുള്ള പൊതുവായ വിധി നബി صلى الله عليه وسلم വ്യക്തമാക്കി: "മുസ്‌ലിം സത്യനിഷേധിയെയും, സത്യനിഷേധി മുസ്‌ലിമിനെയും അനന്തരമെടുക്കുകയില്ല." കാരണം, അനന്തരാവകാശം എന്നത് ശക്തമായ ബന്ധത്തിന്‍റെയും അടുപ്പത്തിന്‍റെയും സഹായത്തിന്‍റെയും അടിസ്ഥാനത്തിലുള്ളതാണ്. മതം വ്യത്യസ്തമാകുന്നതോടെ ഈ ബന്ധം മുറിയുന്നു. കാരണം മതമാണ് ഏറ്റവും ഉറച്ച ബന്ധവും ബലമുള്ള കണ്ണിയും. ആ ബന്ധം നഷ്ടപ്പെട്ടാൽ കുടുംബബന്ധം ഉൾപ്പെടെയുള്ള മറ്റെല്ലാം നഷ്ടപ്പെടുന്നു. മതം ഒന്നുല്ലാതാകുന്നതോടെ ഉണ്ടാകുന്ന ഈ വിടവ് കുടുംബബന്ധത്തേക്കാൾ ശക്തമായതിനാൽ അവർക്കിടയിലെ അനന്തരാവകാശ ബന്ധവും അറ്റുപ്പോകുന്നു.
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

No comments:
Post a Comment