عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
റുകൂഇലെയും സുജൂദിലേയും ദിക്ര്‍
130 - عَنْ عَائِشَةَ رضي الله عنها قَالَتْ:
((مَا صَلَّى رَسُولُ اللَّهِ صلى الله عليه وسلم بَعْدَ أَنْ نَزَلَتْ
عَلَيْهِ «إذَا جَاءَ نَصْرُ اللَّهِ وَالْفَتْحُ» إلاَّ يَقُولُ فِيهَا:
سُبْحَانَكَ رَبَّنَا وَبِحَمْدِكَ، اللَّهُمَّ اغْفِرْ لِي)) .
وَفِي لَفْظٍ: ((كَانَ رَسُولُ اللَّهِ صلى الله عليه وسلم يُكْثِرُ أَنْ
يَقُولَ فِي رُكُوعِهِ وَسُجُودِهِ: سُبْحَانَكَ اللَّهُمَّ رَبَّنَا وَبِحَمْدِكَ، اللَّهُمَّ اغْفِرْ لِي)) .
ആഇശ رضي الله عنها യിൽ നിന്ന് നിവേദനം: അവർ പറഞ്ഞു: "അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم യുടെ മേല്‍ «إذَا جَاءَ نَصْرُ اللَّهِ وَالْفَتْحُ» (സൂറത്തുന്നസ്വ് ര്‍) അവതരിച്ചതിന് ശേഷം, (നമസ്കാരത്തിൽ) سُبْحَانَكَ رَبَّنَا وَبِحَمْدِكَ، اللَّهُمَّ اغْفِرْ لِي എന്ന് പറയാതെ നമസ്കരിച്ചിട്ടില്ല. അര്‍ത്ഥം: (ഞങ്ങളുടെ "റബ്ബ്" ആയ (അല്ലാഹുവേ), നിന്നെ സ്തുതിക്കുന്നതോടൊപ്പം നിന്‍റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു. അല്ലാഹുവേ, എനിക്ക് നീ പൊറുത്തുതരേണമേ)."
മറ്റൊരു റിപ്പോർട്ടിൽ ഇപ്രകാരമുണ്ട്: "അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم തന്‍റെ റുകൂഇലും സുജൂദിലും سُبْحَانَكَ اللَّهُمَّ رَبَّنَا وَبِحَمْدِكَ، اللَّهُمَّ اغْفِرْ لِي എന്ന് അധികരിപ്പിക്കാറുണ്ടായിരുന്നു.
വിവരണം
അല്ലാഹു തന്‍റെ നബി صلى الله عليه وسلم യോട് അവനെ സ്മരിക്കാനും, അവന് യോജിക്കാത്ത എല്ലാ കാര്യങ്ങളിൽ നിന്നും അവന്‍റെ പരിശുദ്ധിയെ വാഴ്ത്താനും, അവനോട് നിരന്തരം പാപമോചനം തേടാനും കൽപ്പിച്ചു. നബി صلى الله عليه وسلم അത് പൂർണ്ണമായി അനുസരിക്കുകയും ചെയ്തു.
നബി صلى الله عليه وسلم റുകൂഇലും സുജൂദിലും «سُبْحَانَكَ اللَّهُمَّ رَبَّنَا وَبِحَمْدِكَ» അധികരിപ്പിക്കാറുണ്ടായിരുന്നു. തസ്ബീഹ് എന്നാൽ പരിശുദ്ധപ്പെടുത്തലാണ്. 'سُبْحَانَكَ' എന്നാൽ: എല്ലാ ന്യൂനതകളിൽ നിന്നും പരിശുദ്ധമാക്കലാണ്.
'ഒരാൾ ഭൂമിയിൽ സഞ്ചരിച്ചു' എന്ന അർത്ഥം വരുന്ന 'സബഹ' എന്ന പദത്തിൽ നിന്നാണ് തസ്ബീഹ് ഉത്ഭവിച്ചത് എന്നും പറയപ്പെടുന്നുണ്ട്.
«سُبْحَانَكَ اللَّهُمَّ رَبَّنَا وَبِحَمْدِكَ» പറഞ്ഞ ശേഷം اللَّهُمَّ اغْفِرْ لِي (അല്ലാഹുവേ, എനിക്ക് നീ പൊറുത്തുതരേണമേ) എന്ന് നബി صلى الله عليه وسلم പറയാറുണ്ടായിരുന്നു.
ഉമ്മുൽ മുഅ്മിനീൻ ആഇശ رضي الله عنها അറിയിക്കുന്നു: നബി صلى الله عليه وسلم അപ്രകാരം ചെയ്തുകൊണ്ട് ഖുർആനിനെ വ്യാഖ്യാനിക്കുകയായിരുന്നു (അഥവാ, ഖുർആനിലെ കൽപ്പന പ്രാവർത്തികമാക്കുകയായിരുന്നു). {فَسَبِّحْ بِحَمْدِ رَبِّكَ وَاسْتَغْفِرْهُ} [സൂറത്തുന്നസ്ർ: 3] (അതുകൊണ്ട് നിന്‍റെ റബ്ബിനെ സ്തുതിക്കുന്നതോടൊപ്പം അവന്‍റെ പരിശുദ്ധിയെ നീ വാഴ്ത്തുക. നീ അവനോട് പാപമോചനം തേടുകയും ചെയ്യുക) എന്ന ആയത്തിന്‍റെ വിവരണമായിട്ടാണ് നബി صلى الله عليه وسلم അങ്ങനെ ചെയ്തത് എന്ന് സാരം.
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍
- എല്ലാ സമയത്തും, പ്രത്യേകിച്ച് ആരാധനകൾക്ക് ശേഷവും, അല്ലാഹുവിനോട് പാപമോചനം തേടേണ്ടതിന്‍റെ പ്രാധാന്യം ഈ ഹദീസ് നമ്മെ ഓർമ്മിപ്പിക്കുന്നു.
ആരാധനകളിൽ സംഭവിക്കാനിടയുള്ള കുറവുകൾ പരിഹരിക്കാൻ ഇസ്തിഗ്ഫാർ സഹായിക്കുന്നു.
നബി صلى الله عليه وسلم യുടെ കാര്യത്തിൽ, അത് അല്ലാഹുവിനോടുള്ള നന്ദിപ്രകടനവും ഉമ്മത്തിനെ പഠിപ്പിക്കലുമായിരുന്നു.

No comments:
Post a Comment