عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
യാത്രയിൽ രണ്ട് നമസ്കാരങ്ങൾ
ജംആക്കി (കൂട്ടി) നമസ്കരിക്കൽ
بابُ الجمعِ بين الصلاتين في السفرِ
138 - عَنْ عَبْدِ اللَّهِ بْنِ عَبَّاسٍ رضي
الله عنهما قَالَ: ((كَانَ رَسُولُ اللَّهِ صلى الله عليه وسلم يَجْمَعُ فِي
السَّفَرِ بَيْنَ صَلاةِ الظُّهْرِ وَالْعَصْرِ، إذَا كَانَ عَلَى ظَهْرِ سَيْرٍ، وَيَجْمَعُ بَيْنَ الْمَغْرِبِ وَالْعِشَاءِ)) .
അബ്ദുല്ലാഹ് ഇബ്നു അബ്ബാസ് رضي الله عنهما വിൽ നിന്ന് നിവേദനം, അദ്ദേഹം പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂൽ صلى الله عليه وسلم യാത്രയിലായിരിക്കുമ്പോൾ ളുഹ്‌റും അസ്റും തമ്മിൽ ജംആക്കി (കൂട്ടി) നമസ്കരിക്കാറുണ്ടായിരുന്നു; അവിടുന്ന് യാത്ര തുടരുകയാണെങ്കിൽ. അതുപോലെ മഗ്'രിബും ഇശാഉം തമ്മിലും അവിടുന്ന് ജംആക്കി നമസ്കരിക്കാറുണ്ടായിരുന്നു."
വിവരണം
മറ്റ് എല്ലാ മതനിയമങ്ങളിൽ നിന്നും മുഹമ്മദ് നബി صلى الله عليه وسلم യുടെ ശരീഅത്തിനെ വേറിട്ടു നിർത്തുന്നത്, അതിലെ വിട്ടുവീഴ്ചയും എളുപ്പവുമാണ്. മതനിയമങ്ങൾ പാലിക്കുന്നവരിൽ നിന്ന് എല്ലാ പ്രയാസങ്ങളെയും വിഷമങ്ങളെയും അത് നീക്കം ചെയ്യുകയോ ലഘൂകരിക്കുകയോ ചെയ്യുന്നു.
അത്തരം ഇളവുകളിൽ (ലഘൂകരണങ്ങളിൽ) പെട്ടതാണ്: യാത്രയിൽ രണ്ട് നമസ്കാരങ്ങളെ ഒരുമിച്ച് (ജംആക്കി) നമസ്കരിക്കുക എന്നത്.
ഓരോ നമസ്കാരവും അതിന്‍റെ നിശ്ചിത സമയത്ത് നിർവഹിക്കണം എന്നതാണ് അടിസ്ഥാന നിയമം. എന്നാൽ, നബി صلى الله عليه وسلم യാത്രയിലാവുകയും യാത്ര തുടരുകയും ചെയ്യുമ്പോൾ ളുഹ്‌റും അസ്വറും തമ്മിൽ ജംആക്കി നമസ്കരിക്കാറുണ്ടായിരുന്നു; ഒന്നുകിൽ 'ജംഉ തഖ്ദീം' (ആദ്യത്തേതിന്‍റെ സമയത്ത് രണ്ടാമത്തേതും നമസ്കരിക്കൽ) അല്ലെങ്കിൽ 'ജംഉ തഅ്ഖീർ' (രണ്ടാമത്തേതിന്‍റെ സമയത്ത് ആദ്യത്തേതും നമസ്കരിക്കൽ).
അതുപോലെ, മഗ്രിബും ഇശാഉം തമ്മിലും അവിടുന്ന് ജംആക്കി നമസ്കരിക്കാറുണ്ടായിരുന്നു.
തനിക്കും കൂടെയുള്ള യാത്രക്കാർക്കും ഏറ്റവും സൗകര്യപ്രദമായത് ഏതാണോ അത് പരിഗണിച്ചായിരുന്നു അവിടുന്ന് അങ്ങനെ ചെയ്തിരുന്നത്. അങ്ങനെ അദ്ദേഹത്തിന്‍റെ യാത്ര രണ്ട് നമസ്കാരങ്ങൾ ഏതെങ്കിലും ഒന്നിന്‍റെ സമയത്ത് ഒരുമിച്ച് നമസ്കരിക്കാനുള്ള കാരണമായി മാറുന്നു. കാരണം, (യാത്രയിൽ) ആ സമയം രണ്ട് നമസ്കാരങ്ങൾക്കുമുള്ള സമയമായി മാറും. യാത്ര എന്നത് ഇറങ്ങാനും (വിശ്രമിക്കാനും) സഞ്ചരിക്കാനും പ്രയാസമുള്ള സന്ദർഭമായതുകൊണ്ടും, യാത്രയിൽ എളുപ്പമുണ്ടാക്കാൻ വേണ്ടിയും മാത്രമാണ് ജംആക്കാനുള്ള ഇളവ് നിശ്ചയിക്കപ്പെട്ടത് എന്നതുകൊണ്ടുമാണിത്.
മുകളില്‍ സൂചിപ്പിച്ച പോലെ രണ്ട് നമസ്കാരങ്ങൾ ജംആക്കുന്നതിന് സൗകര്യത്തിനനുസരിച്ച് രണ്ട് രീതികളുണ്ട്:
ഒന്നാമത്തേത്: ജംഉ തഖ്ദീം (മുന്തിച്ച് നമസ്കരിക്കൽ); അതായത് അസ്റിനെ ളുഹ്‌റിനോടൊപ്പം ളുഹ്‌റിൻ്റെ സമയത്തും, ഇശാഇനെ മഗ്രിബിനോടൊപ്പം മഗ്രിബിൻ്റെ സമയത്തും നമസ്കരിക്കുക.
രണ്ടാമത്തേത്: ജംഉ തഅ്ഖീർ (പിന്തിച്ച് നമസ്കരിക്കൽ); അതായത് ളുഹ്‌റിനെ അസ്റിനോടൊപ്പം അസ്റിൻ്റെ സമയത്തും, മഗ്രിബിനെ ഇശാഇനോടൊപ്പം ഇശാഇൻ്റെ സമയത്തും നമസ്കരിക്കുക.
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

No comments:
Post a Comment