ജനങ്ങളോട് അടുത്ത് പെരുമാറുക... നസ്വീഹത്ത് കൈവിടാതിരിക്കുക
ബഹുമാനപ്പെട്ട ശൈഖ് റബീഅ് ബിൻ ഹാദി അൽ-മദ്ഖലി (റഹിമഹുല്ലാഹ്) ചോദിക്കപ്പെട്ടു:
"ബിദ്അത്തുകാരെ (പുത്തൻ ആശയക്കാരെ) പിന്തുടരുന്നവരോടും, ബിദ്അത്തുകാരോടെന്ന പോലെ അകൽച്ച (ഹജ്ർ) പാലിക്കേണ്ടതുണ്ടോ?"
അദ്ദേഹം (അല്ലാഹു അദ്ദേഹത്തിന് കരുണയും പാപമോചനവും നൽകുമാറാകട്ടെ) മറുപടി പറഞ്ഞു:
"സഹോദരങ്ങളെ, അവരിൽ വഞ്ചിതരായവരെ പഠിപ്പിക്കുകയാണ് വേണ്ടത്. നിങ്ങൾ തിടുക്കം കാണിക്കരുത്. അവർക്ക് കാര്യങ്ങൾ പഠിപ്പിച്ചു കൊടുക്കുകയും വ്യക്തമാക്കി കൊടുക്കുകയും ചെയ്യുക. കാരണം, അവരിൽ പലരും നന്മ ആഗ്രഹിക്കുന്നവരാണ്. ഈ സൂഫികളിൽ പെട്ടവർ പോലും! അല്ലാഹുവാണെ സത്യം, സലഫീ പ്രബോധന പ്രവർത്തനങ്ങൾ സജീവമാണെങ്കിൽ അവർ കൂട്ടമായും ഒറ്റയായും സലഫി വഴിയിലേക്ക് കടന്നുവരുന്നത് നിങ്ങൾക്ക് കാണാം.
അതിനാൽ, നിങ്ങളുടെയടുക്കൽ എപ്പോഴും 'ഹജ്ർ' 'ഹജ്ർ', 'ഹജ്ർ' (ഹജ്ർ: അകൽച്ച പാലിക്കുക/ ബഹിഷ്കരിക്കുക), എന്നത് മാത്രമാകരുത് അടിസ്ഥാന നിയമം!!
ജനങ്ങൾക്ക് സന്മാർഗം കാണിച്ചു കൊടുക്കലും അവരെ നന്മയിലേക്ക് പ്രവേശിപ്പിക്കലുമാണ് അടിസ്ഥാനം. ഈ 'ഹജ്ർ' ചിലപ്പോൾ തെറ്റായി മനസ്സിലാക്കപ്പെട്ടേക്കാം; നിങ്ങൾ ജനങ്ങളെയെല്ലാം വെടിഞ്ഞാൽ/അകറ്റി നിർത്തിയാൽ പിന്നെ ആരാണ് സുന്നത്തിലേക്ക് കടന്നുവരിക??!!!"
(അവലംബം: 'ഇന്നല്ലാഹ യർളാ ലകും സലാസൻ വ യസ്ഖതു ലകും സലാസൻ' എന്ന തലക്കെട്ടിലുള്ള പ്രഭാഷണം, പേജ് 38)
No comments:
Post a Comment