عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
മയ്യിത്ത് നമസ്കാരത്തില്‍
ഇമാം നില്‍ക്കേണ്ടത്
170 - عَنْ سَمُرَةَ بْنِ جُنْدُبٍ رضي الله
عنه قَالَ: ((صَلَّيْت وَرَاءَ النَّبِيِّ صلى الله عليه وسلم عَلَى
امْرَأَةٍ مَاتَتْ فِي نِفَاسِهَا فَقَامَ فِي وَسَطِهَا)) .
സമുറത്തുബ്നു ജുന്ദുബ് رضي الله عنه നിവേദനം ചെയ്യുന്നു: "പ്രസവാനന്തര രക്തസ്രാവം (നിഫാസ്) കാരണം മരണപ്പെട്ട ഒരു സ്ത്രീയുടെ ജനാസ നമസ്കാരത്തിന് ഞാൻ നബി صلى الله عليه وسلم യുടെ പിന്നിൽ നിന്നു. അപ്പോൾ നബി صلى الله عليه وسلم ആ സ്ത്രീയുടെ (മയ്യിത്തിന്‍റെ) നടുഭാഗത്തിന് നേരെയാണ് നിന്നത്."
വിവരണം
മയ്യിത്ത് കുളിപ്പിക്കൽ, കഫ്ൻ ചെയ്യൽ, ഖബറടക്കം, ജനാസ നമസ്കാരം എന്നിവയുൾപ്പെടെയുള്ള മരണാനന്തര കർമ്മങ്ങളെക്കുറിച്ചും അവ എങ്ങനെ നിർവ്വഹിക്കണമെന്നും നബി صلى الله عليه وسلم നമുക്ക് പഠിപ്പിച്ചുതന്നിട്ടുണ്ട്.
ഈ കാര്യങ്ങളില്‍ പെട്ട ഒരു കാര്യമാണ് ഈ ഹദീസ് വിശദീകരിക്കുന്നത്. പ്രസവവേളയിലോ പ്രസവാനന്തരമോ (നിഫാസ്) മരണപ്പെട്ട ഒരു സ്ത്രീയുടെ ജനാസ നമസ്കാരത്തിന് നബി صلى الله عليه وسلم യുടെ പിന്നിൽ നിന്ന കാര്യം സമുറത്തുബ്നു ജുന്ദുബ് رضي الله عنه വിവരിക്കുന്നു. ആ നമസ്കാരത്തിൽ നബി صلى الله عليه وسلم നിന്നത് മയ്യിത്തിന്‍റെ മധ്യഭാഗത്തിന് (നടുഭാഗം) നേരെയായിരുന്നു. പുരുഷന്മാരിൽ നിന്ന് വ്യത്യസ്തമായി, സ്ത്രീകളുടെ ജനാസ നമസ്കരിക്കുമ്പോൾ ജനങ്ങളിൽ നിന്ന് അവർക്ക് കൂടുതൽ മറ ലഭിക്കുന്നതിന് വേണ്ടിയാണ് നടുഭാഗത്ത് നിൽക്കുന്നത് എന്ന് പറയപ്പെടുന്നു.
നബി صلى الله عليه وسلم യുടെ സുന്നത്തനുസരിച്ച് ജനാസ നമസ്കാരം നാല് തക്ബീറുകളാണ്. ഒന്നാമത്തെ തക്ബീറിന് ശേഷം സൂറത്തുൽ ഫാത്തിഹ ഓതണം. രണ്ടാമത്തെ തക്ബീറിന് ശേഷം നബി صلى الله عليه وسلم യുടെ മേൽ സ്വലാത്ത് ചൊല്ലണം. ബാക്കിയുള്ള തക്ബീറുകൾക്ക് ശേഷം മയ്യിത്തിന് വേണ്ടിയും മുസ്‌ലിംകൾക്ക് വേണ്ടിയും പ്രാർത്ഥിക്കണം.
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

No comments:
Post a Comment