ഫോളോ ചെയ്യാം

Sunday, 15 June 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 240 دروس الحديث - സ്വര്‍ഗ്ഗം നേടാനും നരകത്തില്‍ നിന്ന് അകലാനും

 

الأربعون النووية-حديث: 29


സ്വര്‍ഗ്ഗം നേടാനും 

നരകത്തില്‍ നിന്ന് അകലാനും

عَنْ مُعَاذِ بْنِ جَبَلٍ رضي الله عنه قَالَ: قُلْت يَا رَسُولَ اللَّهِ! أَخْبِرْنِي بِعَمَلٍ يُدْخِلُنِي الْجَنَّةَ وَيُبَاعِدْنِي مِنْ النَّارِ، قَالَ: "لَقَدْ سَأَلْت عَنْ عَظِيمٍ، وَإِنَّهُ لَيَسِيرٌ عَلَى مَنْ يَسَّرَهُ اللَّهُ عَلَيْهِ: تَعْبُدُ اللَّهَ لَا تُشْرِكْ بِهِ شَيْئًا، وَتُقِيمُ الصَّلَاةَ، وَتُؤْتِي الزَّكَاةَ، وَتَصُومُ رَمَضَانَ، وَتَحُجُّ الْبَيْتَ، ثُمَّ قَالَ: أَلَا أَدُلُّك عَلَى أَبْوَابِ الْخَيْرِ؟ الصَّوْمُ جُنَّةٌ، وَالصَّدَقَةُ تُطْفِئُ الْخَطِيئَةَ كَمَا يُطْفِئُ الْمَاءُ النَّارَ، وَصَلَاةُ الرَّجُلِ فِي جَوْفِ اللَّيْلِ، ثُمَّ تَلَا: " تَتَجَافَى جُنُوبُهُمْ عَنِ الْمَضَاجِعِ " حَتَّى بَلَغَ "يَعْمَلُونَ"، ثُمَّ قَالَ: أَلَا أُخْبِرُك بِرَأْسِ الْأَمْرِ وَعَمُودِهِ وَذُرْوَةِ سَنَامِهِ؟ قُلْت: بَلَى يَا رَسُولَ اللَّهِ. قَالَ: رَأْسُ الْأَمْرِ الْإِسْلَامُ، وَعَمُودُهُ الصَّلَاةُ، وَذُرْوَةُ سَنَامِهِ الْجِهَادُ، ثُمَّ قَالَ: أَلَا أُخْبِرُك بِمَلَاكِ ذَلِكَ كُلِّهِ؟ فقُلْت: بَلَى يَا رَسُولَ اللَّهِ، فَأَخَذَ بِلِسَانِهِ وَقَالَ: كُفَّ عَلَيْك هَذَا. قُلْت: يَا نَبِيَّ اللَّهِ وَإِنَّا لَمُؤَاخَذُونَ بِمَا نَتَكَلَّمُ بِهِ؟ فَقَالَ: ثَكِلَتْك أُمُّك وَهَلْ يَكُبُّ النَّاسَ عَلَى وُجُوهِهِمْ -أَوْ قَالَ عَلَى مَنَاخِرِهِمْ- إلَّا حَصَائِدُ أَلْسِنَتِهِمْ؟!" .

رَوَاهُ التِّرْمِذِيُّ [رقم:2616] وَقَالَ: حَدِيثٌ حَسَنٌ صَحِيحٌ.  

മുആദു ബ്നു ജബല്‍ رضي الله عنه പറഞ്ഞു:  അല്ലാഹുവിന്‍റെ റസൂലേ... എന്നെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുന്നതും നരകത്തില്‍ നിന്ന് അകറ്റുന്നതുമായ ഒരു കര്‍മം എനിക്ക് അറിയിച്ച് തന്നാലും അല്ലാഹുവിന്‍റെ റസൂലേ എന്ന് ഞാന്‍ ചോദിച്ചു. റസൂല്‍ صلى الله عليه وسلم പറഞ്ഞു: 'നീ ചോദിച്ചത് വലിയ ഒരു കാര്യത്തെ കുറിച്ചാണ്, എന്നാല്‍ അല്ലാഹു അത് എളുപ്പമാക്കിയവര്‍ക്ക് അത് നിസാരമായ കാര്യം തന്നെയാണ്'. ''നീ അല്ലാഹുവില്‍ ഒന്നിനേയും പങ്കു ചേര്‍ക്കാതെ അല്ലാഹുവിനെ മാത്രം ആരാധിക്കുക, നീ നമസ്കാരം നിലനിര്‍ത്തുകയും സകാത്ത് നല്‍കുകയും റമദാനില്‍ നോമ്പ് നോല്‍ക്കുകയും (അല്ലാഹുവിന്‍റെ) ഭവനത്തില്‍ ചെന്ന് ഹജ്ജ് ചെയ്യുകയും ചെയ്യുക''. പിന്നെ റസൂല്‍ صلى الله عليه وسلم പറഞ്ഞു: ''നന്മയുടെ കവാടങ്ങള്‍ ഞാന്‍ താങ്കള്‍ക്ക് അറിയിച്ചു തരട്ടെയോ? നോമ്പ് പരിചയാണ്, വെള്ളം തീയിനെ കെടുത്തുന്നത് പോലെ ദാനവും രാത്രിയുടെ അന്ത്യയാമത്തിലുള്ള നമസ്കാരവും പാപത്തെ കെടുത്തിക്കളയും,  പിന്നെ റസൂല്‍ صلى الله عليه وسلم പാരായണം ചെയ്തു:

(تَتَجَافَى جُنُوبُهُمْ عَنِ الْمَضَاجِعِ يَدْعُونَ رَبَّهُمْ خَوْفًا وَطَمَعًا وَمِمَّا رَزَقْنَاهُمْ يُنْفِقُونَ * فَلَا تَعْلَمُ نَفْسٌ مَا أُخْفِيَ لَهُمْ مِنْ قُرَّةِ أَعْيُنٍ جَزَاءً بِمَا كَانُوا يَعْمَلُونَ) سجدة: 16-17

(ഭയത്തോടും പ്രത്യാശയോടും കൂടി തങ്ങളുടെ രക്ഷിതാവിനോട് പ്രാർത്ഥിക്കുവാനായി, കിടന്നുറങ്ങുന്ന സ്ഥലങ്ങൾ വിട്ട് അവരുടെ പാർശ്വങ്ങൾ അകലുന്നതാണ്. അവർക്ക് നാം നൽകിയതിൽ നിന്ന് അവർ ചെലവഴിക്കുകയും ചെയ്യും.  * എന്നാൽ അവർ പ്രവർത്തിച്ചിരുന്നതിനുള്ള പ്രതിഫലമായിക്കൊണ്ട് കൺകുളിർപ്പിക്കുന്ന എന്തെല്ലാം  കാര്യങ്ങളാണ് അവർക്ക് വേണ്ടി രഹസ്യമാക്കിവെക്കപ്പെട്ടിട്ടുള്ളത് എന്ന് ഒരാൾക്കും അറിയാവുന്നതല്ല).

പിന്നെ റസൂല്‍ صلى الله عليه وسلم പറഞ്ഞു: ഞാന്‍ നിനക്ക് കാര്യത്തിന്‍റെ തലഭാഗവും അതിന്‍റെ തൂണും ഉന്നത ശ്രേണിയും അറിയിക്കട്ടേ... ഞാന്‍ പറഞ്ഞു: അതെ അല്ലാഹുവിന്‍റെ റസൂലേ... റസൂല്‍ صلى الله عليه وسلم പറഞ്ഞു: ഈ കാര്യത്തിന്‍റെ തലഭാഗം ഇസ്‌ലാം ആണ്, അതിന്‍റെ തൂണ്‍ നമസ്കാരവും അതിന്‍റെ ഉന്നത ശ്രേണി ധര്‍മ സമരവുമാണ്. പിന്നെ റസൂല്‍ صلى الله عليه وسلم പറഞ്ഞു: അതെല്ലാം അധീനമാക്കാനുള്ള ഒരു കാര്യം ഞാന്‍ നിനക്ക് അറിയിച്ചു തരട്ടെയോ? ഞാന്‍ പറഞ്ഞു: അതെ .. അല്ലാഹുവിന്‍റെ റസൂലേ... അപ്പോള്‍ റസൂല്‍ صلى الله عليه وسلم തന്‍റെ നാവ് പിടിച്ചിട്ട് പറഞ്ഞു: നീ ഇതിനെ തടഞ്ഞു വെക്കുക, ഞാന്‍ ചോദിച്ചു: അല്ലാഹുവിന്‍റെ പ്രവാചകരേ... ഇത് കൊണ്ട് സംസാരിക്കുന്നത് മുഖേന ഞങ്ങള്‍ ശിക്ഷിക്കപ്പെടുമോ?  അപ്പോള്‍ റസൂല്‍  صلى الله عليه وسلم പറഞ്ഞു: ثكلتك أمك (നിന്‍റെ മാതാവ് നിന്നില്‍ നിന്ന് വേര്‍പെട്ടിരിക്കുന്നു), ജനങ്ങളുടെ നാവുകള്‍ കൊയ്തെടുത്തത് അല്ലാതെ ജനങ്ങളെ മുഖം കുത്തി- അല്ലെങ്കില്‍ മൂക്ക് കുത്തി വീഴ്ത്തുന്നത് മറ്റെന്താണ്? 


വിവരണം

ഉപദേശങ്ങള്‍ ഉള്‍പെട്ട ഹദീസ് ആണിത്. ചോദ്യോത്തര ശൈലിയിലാണ് ഈ ഹദീസില്‍ കാര്യങ്ങള്‍ വിവരിക്കപ്പെട്ടത്. സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുന്നതും നരകത്തില്‍ നിന്ന് അകറ്റുന്നതുമായ കാര്യങ്ങള്‍ ആണ് ഇതില്‍ അറിയിക്കപ്പെട്ടിരിക്കുന്നത്. 

ഈ ഹദീസിന്‍റെ സംഗ്രഹം ഇങ്ങനെ നമുക്ക് മനസ്സിലാക്കാം: 

1- ഇസ്‌ലാമിന്‍റെ നിര്‍ബന്ധ കാര്യങ്ങള്‍ കൃത്യതയോടെ നടപ്പിലാക്കുക.

2- നന്മയുടെ കവാടങ്ങളായ നോമ്പ്, ദാനം, രാത്രി നമസ്കാരം എന്നീ ഐച്ഛീക കാര്യങ്ങള്‍ ചെയ്യാന്‍ പരിശ്രമിക്കല്‍. അവയില്‍ നരകത്തില്‍ നിന്നും തിന്മകളില്‍ നിന്നുമുള്ള സുരക്ഷയുണ്ട്, 

3- ദീനിന്‍റെ എടുപ്പ് എന്താണെന്ന് വ്യക്തമാക്കാല്‍ (ഒരു ഒട്ടകത്തിന്‍റെ ഉപമയാണ് ഇതില്‍ ഉള്ളത്), തല ഇസ്‌ലാമും, തൂണുകള്‍ നമസ്കാരവും, അതിന്‍റെ ഉയര്‍ന്ന ഭാഗം ധര്‍മസമരവുമാണ്

4- മേല്‍പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാവാനുള്ള കാര്യമാണ് നാലാമത്തേത്. അതാണ്‌ നാവിനെ സൂക്ഷിക്കല്‍.

മതത്തിന്‍റെ ഓരോ കാര്യങ്ങളും വലിയതും മഹത്വമേറിയതുമാണ്. അത് ചെയ്യാന്‍ മനസ്സിനെ പാകപ്പെടുത്തിയ, അല്ലാഹു ഭാഗ്യം നല്‍കിയ ആളുകള്‍ക്ക് അത് ചെയ്യാന്‍ വളരെ എളുപ്പമായിരിക്കും. 

ഇസ്‌ലാമിലെ നിര്‍ബന്ധ കാര്യങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ടവ ഈ ഹദീസില്‍ അറിയിക്കുന്നു. അവ കുറവുകള്‍ വരുത്താത്തെ ഭംഗിയായി നടപ്പിലാക്കാന്‍ സാധിക്കല്‍ സ്വര്‍ഗ്ഗ പ്രവേശനത്തിനും നരകത്തില്‍ നിന്ന് അകലാനും അത്യാവശ്യമാണ്. 

നിര്‍ബന്ധ കാര്യങ്ങള്‍ക്കൊപ്പം ഐച്ഛീക കാര്യങ്ങളും ആവശ്യമാണ്‌. അതിലൂടെ കൂടുതല്‍ പദവികള്‍ നേടിയെടുക്കാന്‍ സാധിക്കും. ഹദീസില്‍ പറയപ്പെട്ട മൂന്ന് കാര്യങ്ങളും രഹസ്യ സ്വഭാവത്തില്‍ നടപ്പിലാക്കാവുന്ന നന്മകളാണ്. രഹസ്യ ജീവിതം നന്നാക്കല്‍ സ്വര്‍ഗ്ഗ പ്രവേശനത്തിന് ഏറെ സഹായിക്കുന്നതാണ്. നോമ്പും, ദാനവും, രാത്രി നമസ്കാരവും അവയില്‍ ഏറ്റവും പ്രധാനപ്പെട്ടതാണെന്ന് തെളിവുകള്‍ നമ്മെ അറിയിക്കുന്നു. 

ഇസ്‌ലാമിലെ മറ്റു കാര്യങ്ങളും, നമസ്കാരവും അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തിലെ ധര്‍മ സമരവും ജീവിതത്തില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്തവയാണ്. ഒരു മനുഷ്യന്‍റെ ജീവിതത്തില്‍ നടപ്പിലാക്കേണ്ട കാര്യങ്ങളാണ് അവ. 

ഈ കര്‍മങ്ങളുടെയെല്ലാം പ്രതിഫലങ്ങള്‍ ലഭിക്കാനും, തിന്മകളില്‍ നിന്ന് അകലാനും ഉള്ള ഒരു വഴി റസൂല്‍ صلى الله عليه وسلم നമ്മെ ഈ ഹദീസിലൂടെ പഠിപ്പിക്കുന്നു. നാവിനെ സൂക്ഷിക്കലാണ് അത്. നാവാണ് മനുഷ്യനെ തകര്‍ക്കുന്ന കാര്യം. നാവ് കൊണ്ട് സമ്പാദിച്ചവയാണ് മനുഷ്യനെ നരകത്തിലേക്ക് മുഖം കുത്തി വീഴ്ത്തുന്നത്.

പ്രബോധകന്‍ പ്രബോധിതര്‍ക്ക് നല്ല രീതിയിലും ശൈലിയിലും കാര്യങ്ങള്‍ പഠിപ്പിച്ച് കൊടുക്കണം. നല്ല കാര്യങ്ങള്‍ക്ക് പ്രോത്സാഹനം ലഭിക്കുന്ന വിധേനയും തിന്മകളില്‍ നിന്നും മുകതരാകാന്‍ പ്രേരിപ്പിക്കുന്ന വിധേനയുമായിരിക്കണം പ്രബോധനം. വേഗത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുന്ന വിധമുള്ള വ്യക്തമായതും സരളമായതുമായ പദങ്ങള്‍ ഉപയോഗിക്കുന്നത് പ്രവാചക ശൈലിയില്‍ പെട്ടതാണ്.

ثكلتك أمك (നിന്‍റെ മാതാവ് നിന്നില്‍ നിന്ന് വേര്‍പെട്ടിരിക്കുന്നു) എന്നത് അറബികള്‍ പണ്ട് മുതലേ പ്രയോഗിക്കുന്ന ഒരു പ്രയോഗമാണ്.  അത്ഭുതമുള്ളതും പ്രാധാന്യമുള്ളതുമായ കാര്യങ്ങള്‍ പറയുമ്പോഴാണ് അറബികള്‍ ثكلتك أمك എന്ന് പറയാറുള്ളത്.



No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...