الأربعون النووية-حديث: 43
അനന്തരാവകാശം അതിന്‍റെ അവകാശികള്‍ക്ക് നല്‍കുക
عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ
عَنْهُمَا، قَالَ: قَالَ رَسُولُ اللهِ صلى الله عليه وسلم قَالَ: "أَلْحِقُوا الْفَرَائِضَ بِأَهْلِهَا، فَمَا أَبْقَتَ الْفَرَائِضُ
فَلِأَوْلَى رَجُلٍ ذَكَرٍ" .
رواه
البخاري [رقم:
6732]، ومسلم [رقم:
1615].
ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُمَا നിവേദനം. റസൂല്‍ صلى الله عليه وسلم പറഞ്ഞു: അനന്തരാവകാശങ്ങള്‍ അതിന്‍റെ അവകാശികള്‍ക്ക് നിങ്ങള്‍ നല്‍കുക. അതില്‍ അവശേഷിക്കുന്നത് (മയ്യിത്തിനോട്) ഏറ്റവും അര്‍ഹനായ പുരുഷനുള്ളതാണ്.
വിവരണം
അനന്തരാവകാശവുമായി ബന്ധപ്പെട്ട ഹദീസ് ആണിത്. ഒരാള്‍ മരിച്ചാല്‍ അദ്ദേഹത്തിന്‍റെ സ്വത്ത് അദ്ദേഹവുമായി ബന്ധപ്പെട്ട അടുത്ത ആളുകള്‍ക്ക് നല്‍കണം. അനന്താവകാശികള്‍ക്ക് ഒരോരുത്തര്‍ക്കും കൃത്യമായ തോതില്‍ അത് നല്‍കണം എന്നാണ് ക്വുര്‍ആന്‍ അറിയിക്കുന്നത്.
അനന്തരാവകാശികള്‍ ആരാണെന്നും അവര്‍ക്ക് എത്ര നല്‍കണമെന്നും അല്ലാഹു അറിയിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു:
﴿ يُوصِيكُمُ اللَّهُ فِي أَوْلَادِكُمْ لِلذَّكَرِ مِثْلُ حَظِّ الْأُنْثَيَيْنِ فَإِنْ كُنَّ نِسَاءً فَوْقَ اثْنَتَيْنِ فَلَهُنَّ ثُلُثَا مَا تَرَكَ وَإِنْ كَانَتْ وَاحِدَةً فَلَهَا النِّصْفُ وَلِأَبَوَيْهِ لِكُلِّ وَاحِدٍ مِنْهُمَا السُّدُسُ مِمَّا تَرَكَ إِنْ كَانَ لَهُ وَلَدٌ فَإِنْ لَمْ يَكُنْ لَهُ وَلَدٌ وَوَرِثَهُ أَبَوَاهُ فَلِأُمِّهِ الثُّلُثُ فَإِنْ كَانَ لَهُ إِخْوَةٌ فَلِأُمِّهِ السُّدُسُ مِنْ بَعْدِ وَصِيَّةٍ يُوصِي بِهَا أَوْ دَيْنٍ آبَاؤُكُمْ وَأَبْنَاؤُكُمْ لَا تَدْرُونَ أَيُّهُمْ أَقْرَبُ لَكُمْ نَفْعًا فَرِيضَةً مِنَ اللَّهِ إِنَّ اللَّهَ كَانَ عَلِيمًا حَكِيمًا * وَلَكُمْ نِصْفُ مَا تَرَكَ أَزْوَاجُكُمْ إِنْ لَمْ يَكُنْ لَهُنَّ وَلَدٌ فَإِنْ كَانَ لَهُنَّ وَلَدٌ فَلَكُمُ الرُّبُعُ مِمَّا تَرَكْنَ مِنْ بَعْدِ وَصِيَّةٍ يُوصِينَ بِهَا أَوْ دَيْنٍ وَلَهُنَّ الرُّبُعُ مِمَّا تَرَكْتُمْ إِنْ لَمْ يَكُنْ لَكُمْ وَلَدٌ فَإِنْ كَانَ لَكُمْ وَلَدٌ فَلَهُنَّ الثُّمُنُ مِمَّا تَرَكْتُمْ مِنْ بَعْدِ وَصِيَّةٍ تُوصُونَ بِهَا أَوْ دَيْنٍ وَإِنْ كَانَ رَجُلٌ يُورَثُ كَلَالَةً أَوِ امْرَأَةٌ وَلَهُ أَخٌ أَوْ أُخْتٌ فَلِكُلِّ وَاحِدٍ مِنْهُمَا السُّدُسُ فَإِنْ كَانُوا أَكْثَرَ مِنْ ذَلِكَ فَهُمْ شُرَكَاءُ فِي الثُّلُثِ مِنْ بَعْدِ وَصِيَّةٍ يُوصَى بِهَا أَوْ دَيْنٍ غَيْرَ مُضَارٍّ وَصِيَّةً مِنَ اللَّهِ وَاللَّهُ عَلِيمٌ حَلِيمٌ ﴾ [النساء: 11، 12].
നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തിൽ അല്ലാഹു നിങ്ങൾക്ക് നിർദേശം നൽകുന്നു; ആണിന് രണ്ട് പെണ്ണിന്‍റെതിന് തുല്യമായ ഒാഹരിയാണുള്ളത്. ഇനി രണ്ടിലധികം പെൺമക്കളാണുള്ളതെങ്കിൽ (മരിച്ച ആൾ) വിട്ടേച്ചു പോയ സ്വത്തിന്‍റെ മൂന്നിൽ രണ്ടു ഭാഗമാണ് അവർക്കുള്ളത്. ഒരു മകൾ മാത്രമാണെങ്കിൽ അവൾക്ക് പകുതിയാണുള്ളത്. മരിച്ച ആൾക്കു സന്താനമുണ്ടെങ്കിൽ അയാളുടെ മാതാപിതാക്കളിൽ ഓരോരുത്തർക്കും അയാൾ വിട്ടേച്ചുപോയ സ്വത്തിന്‍റെ ആറിലൊന്നുവീതം ഉണ്ടായിരിക്കുന്നതാണ്. ഇനി അയാൾക്ക് സന്താനമില്ലാതിരിക്കുകയും, മാതാപിതാക്കൾ അയാളുടെ അനന്തരാവകാശികളായിരിക്കയു മാണെങ്കിൽ അയാളുടെ മാതാവിന് മൂന്നിലൊരു ഭാഗം ഉണ്ടായിരിക്കും. ഇനി അയാൾക്ക് സഹോദരങ്ങളുണ്ടായിരുന്നാൽ അയാളുടെ മാതാവിന് ആറിലൊന്നുണ്ടായിരിക്കും. മരിച്ച ആൾ ചെയ്തിട്ടുള്ള വസ്വിയ്യത്തിനും കടമുണ്ടെങ്കിൽ അതിനും ശേഷമാണ് ഇതെല്ലാം. നിങ്ങളുടെ പിതാക്കളിലും നിങ്ങളുടെ മക്കളിലും ഉപകാരം കൊണ്ട് നിങ്ങളോട് ഏറ്റവും അടുത്തവർ ആരാണെന്ന് നിങ്ങൾക്കറിയില്ല. അല്ലാഹുവിന്‍റെ പക്കൽ നിന്നുള്ള (ഓഹരി) നിർണയമാണിത്. തീർച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു. * നിങ്ങളുടെ ഭാര്യമാർക്ക് സന്താനമില്ലാത്ത പക്ഷം അവർ വിട്ടേച്ചുപോയ ധനത്തിന്‍റെ പകുതി നിങ്ങൾക്കാകുന്നു. ഇനി അവർക്ക് സന്താനമുണ്ടായിരുന്നാൽ അവർ വിട്ടേച്ചുപോയതിന്‍റെ നാലിലൊന്ന് നിങ്ങൾക്കായിരിക്കും. അവർ ചെയ്യുന്ന വസ്വിയ്യത്തും കടമുണ്ടെങ്കിൽ അതും കഴിച്ചാണിത്. നിങ്ങൾക്ക് സന്താനമില്ലെങ്കിൽ നിങ്ങൾ വിട്ടേച്ചുപോയ ധനത്തിൽ നിന്ന് നാലിലൊന്നാണ് അവർക്ക് (ഭാര്യമാർക്ക്) ഉള്ളത്. ഇനി നിങ്ങൾക്ക് സന്താനമുണ്ടായിരുന്നാൽ നിങ്ങൾ വിട്ടേച്ചു പോയതിൽ നിന്ന് എട്ടിലൊന്നാണ് അവർക്കുള്ളത്. നിങ്ങൾ ചെയ്യുന്ന വസ്വിയ്യത്തും കടമുണ്ടെങ്കിൽ അതും കഴിച്ചാണിത്. അനന്തരമെടുക്കുന്ന പുരുഷനോ സ്ത്രീയോ പിതാവും മക്കളുമില്ലാത്ത ആളായിരിക്കുകയും, അയാൾക്ക് (മാതാവൊത്ത) ഒരു സഹോദരനോ സഹോദരിയോ ഉണ്ടായിരിക്കുകയും ചെയ്താൽ അവരിൽ (ആ സഹോദര സഹോദരിമാരിൽ) ഓരോരുത്തർക്കും ആറിൽ ഒരംശം ലഭിക്കുന്നതാണ്. ഇനി അവർ അതിലധികം പേരുണ്ടെങ്കിൽ അവർ മൂന്നിലൊന്നിൽ സമാവകാശികളായിരിക്കും. ദ്രോഹകരമല്ലാത്ത വസ്വിയ്യത്തോ കടമോ ഉണ്ടെങ്കിൽ അതൊഴിച്ചാണിത്. അല്ലാഹുവിങ്കൽ നിന്നുള്ള നിർദേശമത്രെ ഇത്. അല്ലാഹു സർവ്വജ്ഞനും സഹനശീലനുമാകുന്നു.(നിസാഅ': 11-12)
അല്ലാഹു പറയുന്നു:
(يَسْتَفْتُونَكَ
قُلِ اللَّهُ يُفْتِيكُمْ فِي الْكَلَالَةِ إِنِ امْرُؤٌ هَلَكَ لَيْسَ لَهُ
وَلَدٌ وَلَهُ أُخْتٌ فَلَهَا نِصْفُ مَا تَرَكَ وَهُوَ يَرِثُهَا إِنْ لَمْ
يَكُنْ لَهَا وَلَدٌ فَإِنْ كَانَتَا اثْنَتَيْنِ فَلَهُمَا الثُّلُثَانِ مِمَّا
تَرَكَ وَإِنْ كَانُوا إِخْوَةً رِجَالًا وَنِسَاءً فَلِلذَّكَرِ مِثْلُ حَظِّ
الْأُنْثَيَيْنِ يُبَيِّنُ اللَّهُ لَكُمْ أَنْ تَضِلُّوا وَاللَّهُ بِكُلِّ
شَيْءٍ عَلِيمٌ)- (النساء : 176)
(നബിയേ,) അവർ നിന്നോട് മതവിധി അന്വേഷിക്കുന്നു. പറയുക: കലാലത്തിന്‍റെ പ്രശ്നത്തിൽ അല്ലാഹു നിങ്ങൾക്കിതാ മതവിധി പറഞ്ഞുതരുന്നു. അതായത് ഒരാൾ മരിച്ചു; അയാൾക്ക് സന്താനമില്ല; ഒരു സഹോദരിയുണ്ട്. എങ്കിൽ അയാൾ വിട്ടേച്ചു പോയതിന്‍റെ പകുതി അവൾക്കുള്ളതാണ്. ഇനി (സഹോദരി മരിക്കുകയും) അവൾക്ക് സന്താനമില്ലാതിരിക്കുക യുമാണെങ്കിൽ സഹോദരൻ അവളുടെ (പൂർണ്ണ) അവകാശിയായിരിക്കും. ഇനി രണ്ട് സഹോദരികളാ ണുള്ളതെങ്കിൽ, അവൻ (സഹോദരൻ) വിട്ടേച്ചു പോയ സ്വത്തിന്‍റെ മൂന്നിൽ രണ്ടു ഭാഗം അവർക്കുള്ളതാണ്. ഇനി സഹോദരൻമാരും സഹോദരിമാരും കൂടിയാണുള്ളതെങ്കിൽ, ആണിന് രണ്ട് പെണ്ണിന്‍റെതിന് തുല്യമായ ഓഹരിയാണുള്ളത്. നിങ്ങൾ പിഴച്ച് പോകുമെന്ന് കരുതി അല്ലാഹു നിങ്ങൾക്ക് കാര്യങ്ങൾ വിവരിച്ചുതരുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.
അനന്തരാവകാശം നല്‍കിക്കഴിഞ്ഞതിനു ശേഷവും സമ്പത്ത് ബാക്കിയായാല്‍ അത് മയ്യിത്തിനോട് രക്തബന്ധത്തിലൂടെ ഏറ്റവും അടുത്ത പുരുഷന് നല്‍കണം.
No comments:
Post a Comment