عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
ഭൂമിയെ ശുദ്ധീകരണത്തിനുള്ള മാര്‍ഗ്ഗമാക്കിയിരിക്കുന്നു
42 - عَنْ جَابِرِ بْنِ عَبْدِ اللَّهِ رضي الله عنهما: أَنَّ النَّبِيَّ - صلى الله عليه وسلم - قَالَ: ((أُعْطِيتُ خَمْساً، لَمْ يُعْطَهُنَّ أَحَدٌ مِنْ الأَنْبِيَاءِ قَبْلِي: نُصِرْتُ بِالرُّعْبِ مَسِيرَةَ شَهْرٍ ، وَجُعِلَتْ لِي الأَرْضُ مَسْجِدًا وَطَهُورًا ، فَأَيُّمَا رَجُلٌ مِنْ أُمَّتِي أَدْرَكَتْهُ الصَّلاةُ فَلْيُصَلِّ ، وَأُحِلَّتْ لِي الْمَغَانِمُ ، وَلَمْ تَحِلَّ لأَحَدٍ قَبْلِي ، وَأُعْطِيتُ الشَّفَاعَةَ، وَكَانَ النَّبِيُّ يُبْعَثُ إلَى قَوْمِهِ خَاصَّةً ، وَبُعِثْتُ إلَى النَّاسِ عَامَّةً)) .
نُصِرْتُ بِالرُّعْبِ: أَي ينصرُني اللهُ بإِلقاءِ الخوفِ في قلوبِ أَعدائي.
نُصِرْتُ بِالرُّعْبِ എന്നാല്‍ ശത്രുക്കളുടെ ഹൃദയങ്ങളില്‍ ഭയം ഇട്ട് കൊടുത്ത് കോണ്ട് ഞാന്‍ സഹായിക്കപ്പെട്ടു എന്നാണ് അര്‍ത്ഥം.
വിവരണം
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍
1- അല്ലാഹു തനിക്ക് നൽകിയ അനുഗ്രഹങ്ങൾ അവനുള്ള നന്ദിയായി കൊണ്ടും, അത് മറ്റുള്ളവരെ അറിയിക്കുക എന്ന ഉദ്ദേശ്യത്തോടെയും എടുത്തു പറയാം. നമ്മിലേക്ക് ഏറ്റവും അടുത്ത നമ്മോട് അസൂയയില്ലാത്ത നമ്മുടെ ആത്മബന്ധത്തിലുള്ളവരോട് നമുക്ക് അത് പറയാവുന്നതാണ്.
2- ഹദീഥിൽ പരാമർശിക്കപ്പെട്ട കാര്യങ്ങളിലൂടെ അല്ലാഹു ഈ ഉമ്മത്തിനും അവരുടെ
നബിക്കും നൽകിയ ശ്രേഷ്ഠത.
3- ഏതു സന്ദർഭത്തിലും അവസ്ഥയിലും ആകട്ടെ,
നിസ്കാരം
അതിന്റെ സമയമായാൽ നിർവ്വഹിക്കുക എന്നത് നിർബന്ധമാണ്. നിസ്കാരത്തിന്റെ നിബന്ധനകളും
(ശർത്വുകൾ) അവിഭാജ്യഘടകങ്ങളും (റുക്നുകളും) നിർബന്ധകർമ്മങ്ങളും (വാജിബുകൾ)
സാധ്യമാകും വിധം നമസ്കാരം നിര്‍വ്വഹിക്കല്‍ നമുക്ക് ബാധ്യതയാണ്.
4- ഭൂമിയുടെ ഈത് ഭാഗത്താണെങ്കിലും നാം നമസ്കരിക്കണം. നമസ്കാരത്തിന് ശുദ്ധി നിര്‍ബന്ധവുമാണ്. ശുദ്ധീകരണത്തിന് വെള്ളം കിട്ടിയിട്ടില്ലെങ്കില്‍ തയമ്മും ചെയ്‌താല്‍ മതിയാകും. ഭൂമിയുടെ ശുദ്ധമായ ഏത് പ്രതലത്തിലും അടിച്ച് മുഖവും കൈപടങ്ങളും തടവി തയമ്മും ചെയ്യാവുന്നതാണ്.
5- മറ്റു നബിമാരിൽ നിന്ന് വ്യത്യസ്തമായി നബി صلى الله عليه وسلم ക്ക് മാത്രം പ്രത്യേകമായി അനുവദിക്കപ്പെടുന്ന ശഫാഅത്ത് വ്യത്യസ്ത വിധങ്ങളിലുണ്ട്.
(1)സർവ്വ മനുഷ്യർക്കുമിടയിൽ അല്ലാഹു വിധികൽപ്പിക്കാൻ വേണ്ടിയുള്ള ശുപാർശ. ഇതാണ് ഏറ്റവും വലിയ ശഫാഅത്ത്.
(2) സ്വർഗക്കാർ സ്വർഗത്തിൽ പ്രവേശിക്കുന്നതിന് വേണ്ടിയുള്ള ശുപാർശ.
(3) നരകക്കാരായ വലിയ പാപങ്ങള്‍ ചെയ്ത വിശ്വാസമുള്ള ആളുകള്‍ക്ക് വേണ്ടിയുള്ള ശുപാര്‍ശ. തുടങ്ങിയവയാണ് അവ.
6- ഈ ഹദീഥിൽ പറയപ്പെട്ടിട്ടില്ലാത്ത അനേകം പ്രത്യേകതകൾ വേറെയും നബി صلى الله عليه وسلم ക്കുണ്ട്.
അവിടുത്തേക്ക് ജവാമിഉൽ കലിം (ചുരുങ്ങിയ വാക്കുകളിൽ വലിയ ആശയം പറയാൻ സാധിക്കുന്ന
വിധത്തിലുള്ള സംസാരവൈഭവം) നൽകപ്പെട്ടിരിക്കുന്നു എന്നതും, നബിമാരുടെ പരമ്പര അവിടുത്തെ നിയോഗത്തോടെ
അവസാനിച്ചു എന്നതുമെല്ലാം
അതിൽ ചിലതാണ്.

No comments:
Post a Comment