ഫോളോ ചെയ്യാം

Sunday, 31 August 2025

316 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 56- دروس الحديث - ഇശാഅ് നമസ്കാരം പിന്തിപ്പിക്കലാണ് ഉത്തമം

 


عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ)  

ഇശാഅ് നമസ്കാരം പിന്തിപ്പിക്കലാണ് ഉത്തമം

56 - عَنْ عَبْدِ اللَّهِ بْنِ عَبَّاسٍ رضي الله عنهما قَالَ: (أَعْتَمَ النَّبِيُّ صلى الله عليه وسلم  بِالْعِشَاءِ. فَخَرَجَ عُمَرُ ، فَقَالَ: الصَّلاةُ ، يَا رَسُولَ اللَّهِ. رَقَدَ النِّسَاءُ وَالصِّبْيَانُ. فَخَرَجَ وَرَأْسُهُ يَقْطُرُ يَقُولُ: لَوْلا أَنْ أَشُقَّ عَلَى أُمَّتِي - أَوْ عَلَى النَّاسِ - لأَمَرْتُهُمْ بِهَذِهِ الصَّلاةِ هَذِهِ السَّاعَةِ)) .

അബ്ദുല്ലാഹി ബ്നു അബ്ബാസ് رضي الله عنهما പറഞ്ഞു: ഒരിക്കല്‍ നബി صلى الله عليه وسلم ഇശാഅ് നമസ്കാരം രാത്രി ഇരുളടഞ്ഞ സമയത്തേക്ക് (അവസാന സമയത്തേക്ക്)  പിന്തിപ്പിച്ചു, അപ്പോള്‍ ഉമര്‍ رضي الله عنه (പള്ളിയിലേക്ക്) പുറപ്പെട്ടു, അദ്ദേഹം പറഞ്ഞു: റസൂലേ... നമസ്കാരം..., സ്ത്രീകളും കുട്ടികളും ഉറങ്ങിപ്പോയി. അപ്പോള്‍ തലയില്‍ നിന്ന് വെള്ളം ഉറ്റിക്കൊണ്ട് റസൂല്‍ صلى الله عليه وسلم നമസ്കാരത്തിന് പുറപ്പെട്ടു,  എന്നിട്ട് പറഞ്ഞു: എന്‍റെ ഉമ്മത്തിന് -അല്ലെങ്കില്‍ ജനങ്ങള്‍ക്ക്- പ്രയാസമാകുമായിരുന്നില്ലെങ്കില്‍ ഈ നമസ്കാരം (ഇശാഅ്) ഈ സമയത്ത് നിര്‍വ്വഹിക്കാന്‍ ഞാന്‍ കല്‍പിക്കുമായിരുന്നു. 

أَعتم: دخل في العتَمَةِ وهي ظلمةُ الليلِ، والمقصودُ أَنه أَخرَ صلاةَ العشاءِ بعدَ ذَهابِ الشَّفَقِ.

أَعتم എന്നാല്‍ രാത്രിയുടെ ഇരുട്ടില്‍ പ്രവേശിച്ചു എന്നാണ് അര്‍ഥം. ഇശാഅ് നമസ്കാരം അസ്തമയ ശോഭ പോയതിന് ശേഷമുള്ള സമയത്തേക്ക് പിന്തിപ്പിച്ചു എന്നാണ് ഇതിന്‍റെ ഉദ്ദേശം.


വിവരണം

    അഞ്ചു നേരത്തെ നമസ്കാരങ്ങള്‍ നിര്‍വ്വഹിക്കാന്‍ ഓരോ നിര്‍ണ്ണിത സമയങ്ങള്‍ ഉണ്ട്. അവ അതില്‍ തന്നെ നിര്‍വ്വഹിക്കല്‍ മുസ്‌ലീംകള്‍ക്ക് ബാധ്യതയാണ്. ഇശാഅ് നമസ്കാരത്തിന്‍റെ സമയം വിശാലമാണ്. അത് പിന്തിപ്പിച്ച് (ജമാഅത്തായി) നമസ്കരിക്കലാണ്‌ കൂടുതല്‍ ഉത്തമം. ഒരു നാട്ടിലെ ആളുകള്‍ എല്ലാവരും ഇശാഅ് നമസ്കാരത്തിന് അതിന്‍റെ ഒന്നാമത്തെ സമയത്തില്‍ നിന്ന് പിന്തിപ്പിച്ച് ഒരു നിര്‍ണ്ണിത സമയം കണ്ടെത്തി അതില്‍ നമസ്കരിക്കല്‍ ഉത്തമമാണ്. ഓരോരുത്തര്‍ ആയി തനിച്ച് പിന്തിപ്പിച്ച് നമസ്കരിക്കരിക്കലല്ല ഇതിന്‍റെ ഉദ്ദേശം. 

    ഒരിക്കല്‍ നബി صلى الله عليه وسلم ഇശാഅ് നമസ്കാരം പിന്തിപ്പിച്ചു. ജമാഅത്ത് നമസ്കാരത്തിന് സ്ത്രീകളും കുട്ടികളും അടക്കം എല്ലാവരും എത്തിയിരുന്നു. വൈകിയപ്പോള്‍ സ്ത്രീകളും കുട്ടികളും ഉറങ്ങിപ്പോയി. അപ്പോള്‍ ഉമര്‍ رضي الله عنه വന്ന് റസൂല്‍ صلى الله عليه وسلم യോട് നമസ്കാരത്തെ കുറിച്ച് ചോദിച്ചു. സ്ത്രീകളും കുട്ടികളും ഉറങ്ങിപ്പോയതും ഉണര്‍ത്തി. അപ്പോള്‍ തലയില്‍ നിന്ന് കുളിച്ചതിന് ശേഷമുള്ള വെള്ളത്തുള്ളികള്‍ ഉറ്റി വീണു കൊണ്ട് റസൂല്‍ صلى الله عليه وسلم പുറത്തു വന്നു. എന്നിട്ട് പറഞ്ഞു: എന്‍റെ ഉമ്മത്തിന് -അല്ലെങ്കില്‍ ജനങ്ങള്‍ക്ക്- ബുദ്ധിമുട്ടാവുമായിരുന്നില്ലെങ്കില്‍     ഇശാഅ് നമസ്കാരം ഈ സമയത്ത് നിര്‍വ്വഹിക്കാന്‍ ഞാന്‍ കല്‍പിക്കുമായിരുന്നു. എന്‍റെ ഉമ്മത്തിന് അല്ലെങ്കില്‍ ജനങ്ങള്‍ക്ക് എന്ന് പറഞ്ഞത് റസൂല്‍ صلى الله عليه وسلم പറഞ്ഞതില്‍ സ്വഹാബിക്കുള്ള സംശയം ആണ്. ഇത്തരത്തില്‍ വ്യക്തമായാണ് അവര്‍ ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. സംശയമുള്ളവ അതെ പോലെ വ്യക്തമാക്കിയിരുന്നു.  


ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

1- നബി صلى الله عليه وسلم ഒരു കാര്യം കല്‍പിച്ചാല്‍ അത് നിര്‍ബന്ധമല്ല എന്ന് അറിയിക്കുന്ന തെളിവ് ഇല്ലാത്തിടത്തോളം അതിന്‍റെ വിധി നിര്‍ബന്ധമായിരിക്കും. അപ്പോള്‍ നബി صلى الله عليه وسلم ഒരു കാര്യം കല്‍പിച്ചാല്‍ അത് പാലിക്കാന്‍ മുസ്‌ലീംകള്‍ ബാധ്യസ്ഥരാകും. 

2- ഇശാഅ' നമസ്കാരം പിന്തിപ്പിച്ച് നിര്‍വ്വഹിക്കലാണ് ഉത്തമം. അതിന്  പ്രയാസമുണ്ടെങ്കില്‍ സാധിക്കുന്ന സമയത്ത് അത് നിര്‍വ്വഹിക്കാം. 

3- പ്രയാസമുള്ള കാര്യങ്ങള്‍ ഇസ്‌ലാം ആളുകള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാറില്ല. 

4- ഇമാം നമസ്കാര സമയത്ത് ഹാജറായില്ലെങ്കില്‍ ഇമാമിനെ വിളിച്ച് ഉണര്‍ത്താവുന്നതാണ്. 


No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...