ഫോളോ ചെയ്യാം

Monday, 25 August 2025

310 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 50- دروس الحديث - നമസ്കാരം കൃത്യ സമയത്ത് നിര്‍വ്വഹിക്കല്‍

 


عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ)  

നമസ്കാരം കൃത്യ സമയത്ത് നിര്‍വ്വഹിക്കല്‍



നമസ്കാരം

كتابُ الصلاةِ

الصلاةُ لغةً: الدعاءُ.

നമസ്കാരം എന്നാല്‍ ഭാഷയില്‍ പ്രാര്‍ത്ഥന എന്നാണ് അര്‍ത്ഥം.

وشرعاً: أَقوالٌ وأَفعالٌ مخصوصةٌ مفتَتَحَةٌ بالتكبير ومُخْتتمةٌ بالتسليمِ.

മതപരമായി അതിന്‍റെ അര്‍ത്ഥം: തക്ബീര്‍ കൊണ്ട് തുടങ്ങി സലാം കൊണ്ട് അവസാനിക്കുന്നതായ പ്രത്യേകമായ വാക്കുകളും പ്രവര്‍ത്തനങ്ങളുമാണ് നമസ്കാരം.


നമസ്കാര സമയങ്ങള്‍

بابُ المواقيتِ

المواقيتُ: جمعُ «ميقاتٍ» ، وهي المواقيتُ الزمانيةُ، التي هي القَدْرُ المحدودُ لفعلِ الصلواتِ المفروضاتِ وغيرِها.

«മീഖാത്» എന്ന വാക്കിന്‍റെ ബഹുവചനമാണ് മവാഖീത്. ഇവ സമയ സംബന്ധിയായതാണ്. നിർബന്ധ നമസ്കാരങ്ങളും മറ്റും ചെയ്യുന്നതിനുള്ള നിർദ്ദിഷ്ടമായ സമയപരിധിയാണിത്‌.


50- عَنْ أَبِي عَمْرٍو الشَّيْبَانِيِّ وَاسْمُهُ سَعْدُ بْنُ إيَاسٍ - قَالَ: حَدَّثَنِي صَاحِبُ هَذِهِ الدَّارِ - وَأَشَارَ بِيَدِهِ إلَى دَارِ عَبْدِ اللَّهِ بْنِ مَسْعُودٍ - رضي الله عنه - قَالَ: ((سَأَلْتُ النَّبِيَّ - صلى الله عليه وسلم -: أَيُّ الْعَمَلِ أَحَبُّ إلَى اللَّهِ؟ قَالَ: الصَّلاةُ عَلَى وَقْتِهَا. قُلْتُ: ثُمَّ أَيُّ؟ قَالَ: بِرُّ الْوَالِدَيْنِ ، قُلْتُ: ثُمَّ أَيُّ؟ قَالَ: الْجِهَادُ فِي سَبِيلِ اللَّهِ ، قَالَ: حَدَّثَنِي بِهِنَّ رَسُولُ اللَّهِ - صلى الله عليه وسلم - وَلَوْ اسْتَزَدْتُهُ لَزَادَنِي)) .

അബൂ അംറുശ്ശൈബാനി -അദ്ദേഹത്തിന്‍റെ പേര്: സഅ'ദു ബ്നു ഇയാസ്- പറഞ്ഞു: അബ്ദുല്ലാഹി ബ്നു മസ്ഊദ് رضي الله عنه വിന്‍റെ വീട് ചൂണ്ടിക്കാണിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു: ഈ വീടിന്‍റെ ആള്‍ എന്നോട് പറഞ്ഞു: അല്ലാഹുവിലേക്ക് ഏറ്റവും ഇഷ്ടമുള്ള കര്‍മം ഏതാണെന്ന് ഞാന്‍ നബി صلى الله عليه وسلم യോട് ചോദിച്ചു. നബി صلى الله عليه وسلم പറഞ്ഞു: നമസ്കാരം അതിന്‍റെ കൃത്യ സമയത്ത് നിര്‍വ്വഹിക്കലാണ് അത്. ഞാന്‍ ചോദിച്ചു: പിന്നെ ഏതാണ്? നബി صلى الله عليه وسلم പറഞ്ഞു: മാതാപിതാക്കള്‍ക്ക് പുണ്യം ചെയ്യല്‍. ഞാന്‍ ചോദിച്ചു: പിന്നെ ഏതാണ്? നബി صلى الله عليه وسلم പറഞ്ഞു: അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ജിഹാദ് ചെയ്യല്‍. അദ്ദേഹം പറഞ്ഞു: ഈ കാര്യങ്ങള്‍ നബി صلى الله عليه وسلم എന്നോട് പറഞ്ഞു, ഞാന്‍ കൂടുതല്‍ ചോദിച്ചിരുന്നെങ്കില്‍ നബി صلى الله عليه وسلم എനിക്ക് കൂടുതല്‍ (വിവരങ്ങള്‍) നല്കുമായിരുന്നു. 


വിവരണം

    ഈ ഗ്രന്ഥത്തിലെ നമസ്കാരവുമായി ബന്ധപ്പെട്ട അധ്യായങ്ങളില്‍ ഒന്നമാത്തേതാണ് നമസ്കാര സമയങ്ങള്‍. നിര്‍ബന്ധ നമസ്കാരങ്ങള്‍ സമയബന്ധിതമായി നിര്‍വ്വഹിക്കപ്പെടേണ്ടവയാണ്. അങ്ങനെയാണ് നമസ്കാരങ്ങള്‍ നിര്‍ണ്ണയിക്കപ്പെട്ടിരിക്കുന്നത്. 

    ഏറ്റവും ശ്രേഷ്ടതയുള്ള കാര്യങ്ങള്‍ ഏതൊക്കെയാണെന്ന് അറിയാന്‍ സ്വഹാബിമാര്‍ നബി صلى الله عليه وسلم യോട് സംശയങ്ങള്‍ ചോദിച്ചിരുന്നു. മതത്തിനോടും അറിവിനോടുമുള്ള അവരുടെ താല്‍പര്യത്തെ ഈ കാര്യം സൂചിപ്പിക്കുന്നു. 

     "ഏതു പ്രവർത്തിയാണ് അല്ലാഹുവിന് ഏറ്റവും പ്രിയങ്കരമായിട്ടുള്ളത്?"  എന്ന് അബ്ദുല്ലാഹിബ്നു മസ്ഊദ് رضي الله عنه നബി صلى الله عليه وسلم യോട് ചോദിച്ചു. "നിർബന്ധ നിസ്കാരങ്ങൾ അതിന്‍റെ കൃത്യ സമയത്ത് തന്നെ നിർവ്വഹിക്കലാണ് അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള കര്‍മം എന്ന് നബി صلى الله عليه وسلم മറുപടി പറഞ്ഞു. ശേഷം മാതാപിതാക്കളോട് നന്മയിൽ വർത്തിക്കലും, അവർക്ക് നന്മ ചെയ്യലും, അവരോടുള്ള ബാധ്യതകൾ നിറവേറ്റലും, അവരെ ധിക്കരിക്കുന്നതും ഉപദ്രവിക്കുന്നതും ഉപേക്ഷിക്കലുമാണ് അല്ലാഹുവിന് ഏറ്റവും പ്രിയങ്കരമായിട്ടുള്ളത്. പിന്നെ അല്ലാഹുവിൻ്റെ വചനം ഉന്നതമാകുന്നതിനും ഇസ്‌ലാമിനെയും മുസ്‌ലിംകളെയും പ്രതിരോധിക്കുന്നതും, ദീനിൻ്റെ അടയാളങ്ങൾ പ്രകടമാക്കുന്നതിനും വേണ്ടി സമ്പത്തും ശരീരവും കൊണ്ട് ധര്‍മ്മസമരം  ചെയ്യലാണ് അല്ലാഹുവിന് ഏറ്റവും പ്രിയങ്കരമായ പ്രവർത്തി.

    ഇബ്നു മസ്ഊദ് رضي الله عنه പറയുന്നു: നബി صلى الله عليه وسلم ഇവയെല്ലാം എനിക്ക് പറഞ്ഞു തന്നു. 'ഇനി ഏതാണ് അല്ലാഹുവിന് കൂടുതൽ പ്രിയങ്കരം' എന്ന് ഞാൻ വീണ്ടും ചോദിച്ചിരുന്നെങ്കിൽ നബി صلى الله عليه وسلم എനിക്ക് ഇനിയും പറഞ്ഞു തരുമായിരുന്നു.


ഹദീസില്‍ നിന്നുള്ള പാഠം

1- അല്ലാഹുവിന് ഓരോ പ്രവർത്തനത്തോടുമുള്ള ഇഷ്ടമനുസരിച്ചാണ് പ്രവർത്തനങ്ങളുടെ ശ്രേഷ്ഠതയിൽ വ്യത്യാസമുണ്ടാകുന്നത്.
2- ഏറ്റവും ശ്രേഷ്ഠയുള്ള പ്രവർത്തനങ്ങൾക്ക് ഏറ്റവും മുൻഗണന നൽകാനും, അവ ക്രമത്തിൽ പ്രാവർത്തികമാക്കാനുമുള്ള പ്രോത്സാഹനവും പ്രേരണയും ഈ ഹദീഥിലുണ്ട്.
3- ഏറ്റവും ശ്രേഷ്ഠമായ പ്രവർത്തനം ഏതാണ് എന്ന ചോദ്യത്തിന് നബി صلى الله عليه وسلم വ്യത്യസ്തമായ മറുപടികൾ നൽകിയത് കാണാം. ചോദിക്കുന്ന വ്യക്തികളെയും അവരുടെ സാഹചര്യങ്ങളെയും ഓരോരുത്തർക്കും ഏറ്റവും പ്രയോജനകരമായത് ഏതാണ് എന്നതിനെയും പരിഗണിച്ചത് കൊണ്ടാണ് വ്യത്യസ്ഥ ഉത്തരങ്ങൾ അവിടുന്ന് നൽകിയത്.
4- നമസ്കാരം ഏറ്റവും ശ്രേഷ്ടമായആരാധനയാണ്. അത് അതിന്‍റെ കൃത്യസമയത്ത് നിര്‍വഹിക്കപ്പെടുമ്പോള്‍ ആ കാര്യം അല്ലാഹുവിലേക്ക് കൂടുതല്‍ ഇഷ്ടമുള്ളതാകുന്നു. 
5- നമസ്കാരം അതിന്‍റെ കൃത്യ സമയത്ത് തന്നെ നിര്‍വഹിക്കപ്പെടണം. മനപൂര്‍വ്വം സമയം തെറ്റിച്ച് നമസ്കരിച്ചാല്‍ അത് ആയിരം പ്രാവശ്യം നിര്വ്വഹിച്ചാലും അത് സ്വീകരിക്കപ്പെടില്ല. 
6- നമസ്കാരം അതിന്‍റെ ആദ്യത്തെ സമയത്ത് തന്നെ നിര്‍വഹിക്കലാണ് വേണ്ടത്, ബാങ്ക് കഴിഞ്ഞ ഉടനെയാണ് അതിന്‍റെ ആദ്യത്തെ സമയം. അങ്ങനെ നിര്‍വ്വഹിക്കലാണ് അതിന്‍റെ പരിപൂര്‍ണ്ണത. യാത്ര പോലുള്ള അത്യാവശ്യ കാരണങ്ങള്‍ ഉണ്ടെങ്കില്‍ അതില്‍ മാറ്റം വരുന്നതില്‍ കുറ്റമില്ല. 
7- ഒരു മുസ്‌ലിം അല്ലാഹുവിന് നല്‍കേണ്ട കടമയെ കുറിച്ച് ബോധമുള്ളവനാകണം. ആ കടമ നിര്‍വ്വഹിക്കാന്‍ അവന്‍ ധൃതി കാണിക്കുകയും വേണം. 
8- കപട വിശ്വാസികള്‍ ഈ കാര്യങ്ങളില്‍ അലസരും അശ്രദ്ധരുമാണ്. അവര്‍ വളരെ അലസമായിട്ടാണ് ഈ കാര്യങ്ങളെ സമീപിക്കുന്നത്. അത്തരക്കാര്‍ക്ക് നാശം എന്നാണ് വിശുദ്ധ ക്വുര്‍ആന്‍ അറിയിച്ചിരിക്കുന്നത്.  

No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...